കോട്ടയം നഗരമധ്യത്തിൽ കത്തിക്കുത്തേറ്റത് കോട്ടയം ചങ്ങനാശേരി മാടപ്പള്ളി സ്വദേശികൾക്ക്; പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു

കോട്ടയം: നഗരമധ്യത്തിൽ അർദ്ധരാത്രിയിൽ കത്തിക്കുത്തേറ്റത് ചങ്ങനാശേരി മാടപ്പള്ളി സ്വദേശികൾക്ക്. ബുധനാഴ്ച രാത്രി 10.45 നുണ്ടായ സംഭവത്തിൽ ചങ്ങനാശേരി മാടപ്പള്ളി വേങ്ങാമൂട്ടിൽ മജേഷ് (28), രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (29), മൂലേപ്പറമ്പിൽ പ്രവീൺ (31) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രതികളെ പിടികൂടാനായില്ല. ്അക്രമി സംഘം ഓടിരക്ഷപെട്ടു.

Advertisements

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ റോഡരികിലാണ് അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. അക്രമി സംഘങ്ങൾ രാത്രിയിൽ നഗരത്തിൽ അഴിഞ്ഞാട്ടിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. കുത്തേറ്റവരെ പൊലീസ് വാഹനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അക്രമി സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച രാത്രി 10.45 ഓടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെ ഫുട്പാത്തിലായിരുന്നു അക്രമ സംഭവങ്ങൾ. വഴിയാത്രക്കാരായ മൂന്നു പേരെയാണ് അക്രമികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യലഹരിയിൽ സംഘം ഏറ്റുമുട്ടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ നോക്കിയപ്പോൾ കണ്ടത് കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്ന രണ്ടു പേരെയാണ്. ഇവിടെ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ചയാളുടെ പള്ളയിലും കുത്തിയിട്ടുണ്ട്.

അതിരൂക്ഷമായ ബഹളം മീറ്ററുകൾ മാത്രം അകലെ നടന്നിട്ടും പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ടു വണ്ടി പൊലീസാണ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് വാഹനം പാർക്ക് ചെയ്തിരുന്നത്. എന്നാൽ, അക്രമവും ബഹളവും ഉണ്ടായിട്ടും പൊലീസ് സംഘം സ്ഥലത്ത് എത്തിയില്ല. അക്രമി ഓടിരക്ഷപെട്ടതിന് ശേഷമാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Hot Topics

Related Articles