മൂന്നു മാസത്തിനിടെ മൂന്നാമത്തെ മരണവും; കളത്തിക്കടവ് നാലു പങ്കിൽ വീട്ടിലെ ദുരന്തം ഒഴിയുന്നില്ല; ഓട്ടോ ഡ്രൈവർ ഷിജിയുടെ മരണം ഭാര്യാ പിതാവിന്റെ മരണാനന്തരച്ചങ്ങ് അവസാനിക്കുന്ന സമയത്ത്

കോട്ടയം: മൂന്നു മാസത്തിനിടെ മൂന്നാമത്തെ മരണവും വിളിക്കാതെ വിരുന്നെത്തിയതിന്റെ ഞെട്ടലിലാണ് കളത്തിക്കടവ് നാലുപറ വീട്. മാസങ്ങൾക്കു മുൻപ് ഈ വീട്ടിലെ ഗൃഹനാഥ പൊന്നമ്മ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ വീട്ടിലെ തന്നെ ഗൃഹനാഥനായ തങ്കപ്പൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തങ്കപ്പന്റെ മരണാനന്തരചടങ്ങുകൾക്ക് ശേഷം കുളിക്കുന്നതിനിടെ മകളുടെ ഭർത്താവ് ഷിജി കൊടൂരാറ്റിൽ മുങ്ങി മരിച്ചതോടെയാണ് മൂന്നാമത്തെ മരണാണ് ഈ കുടുംബത്തിലുണ്ടായിരിക്കുന്നത്.

Advertisements

കൊല്ലാട് സ്വദേശിയായ വാഴപ്പള്ളിൽ ഷിജിയാണ് കൊടൂരാറ്റിൽ മുങ്ങി മരിച്ചത്. ഭാര്യാപിതാവ് മരിച്ചതിന്റെ ചടങ്ങുകൾ അവസാനിച്ച ശേഷം ഷിജി കൊടൂരാറ്റിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടന്ന് ഷിജിയെ കാണാതായി. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. കോട്ടയം ഈസ്റ്റ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ:രമ്യ. മകൻ:

Hot Topics

Related Articles