കെഎസ്ആർടിസിയുടെ ദീർഘദൂര കുത്തകറൂട്ടുകളിൽ സ്വകാര്യബസുകൾക്ക് അനുമതി: നിയമോപദേശം ലഭിച്ചിട്ടും അപ്പീൽ നൽകാതെ സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര കുത്തകറൂട്ടുകളിൽ സ്വകാര്യബസുകൾക്ക് അനുമതി നൽകിയ കോടതിവിധിക്കെതിരേ അപ്പീൽ നൽകാതെ സർക്കാർ.കോർപ്പറേഷന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിച്ച്‌ ഒരുമാസം പിന്നിടുമ്ബോഴും നടപടിയുണ്ടായിട്ടില്ല. 31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പർക്ലാസ് സർവീസുകളുടെ വരുമാനമാണ് കെഎസ്‌ആർടിസിയുടെ നിലനില്‍പ്പ്. കെഎസ്‌ആർടിസിക്കുവേണ്ടി സ്കീം തയ്യാറാക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കേസില്‍ തിരിച്ചടിയായത്. ഈ അലംഭാവം അപ്പീല്‍ നല്‍കുന്നതിലും തുടരുകയാണ്. കെഎസ്‌ആർടിസിയിലെയും ഗതാഗതവകുപ്പിലെയും ചില ഉന്നതർക്ക് അപ്പീല്‍ നല്‍കുന്നതിനോട് യോജിപ്പില്ല.

Advertisements

കെഎസ്‌ആർടിസിക്ക് സംരക്ഷണം നല്‍കിയ സ്കീമിനെതിരേയുള്ള ആക്ഷേപങ്ങളില്‍ ഒരു വർഷത്തിനുള്ളില്‍ ഹിയറിങ് നടത്തി അന്തിമവിജ്ഞാപനം പുറത്തിറക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് വിധിയില്‍ പറയുന്നു. എന്നാല്‍, പുതിയ സ്കീമിനാണ് ഈ നിബന്ധന ബാധകം. ഭേദഗതി ചെയ്യുമ്ബോള്‍ സമയപരിധി പാലിക്കേണ്ടെന്ന് കോടതിവിധികളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യബസുകാരുടെ ആക്ഷേപങ്ങളില്‍ ഹിയറിങ് നടത്തുന്ന സ്ഥലം മുൻകൂട്ടി അറിയിച്ചില്ലെന്നും വാദങ്ങള്‍ തള്ളി ഒരോരുത്തർക്കും ഉത്തരവ് നല്‍കിയിട്ടില്ലെന്നുമാണ് മറ്റു കണ്ടെത്തലുകള്‍. അവശ്യമായ വിവരം വിജ്ഞാപനത്തിനൊപ്പം നല്‍കിയിരുന്നുവെന്നും എഴുനൂറിലധികം എതിർവാദങ്ങള്‍ നേരില്‍കേട്ടശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രത്യേകം ഉത്തരവ് നല്‍കണമെന്ന് മോട്ടോർവാഹനനിയമത്തില്‍ വ്യവസ്ഥയില്ല. ഇത് മുൻ കേസുകളില്‍ സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.

മോട്ടോർവാഹനനിയമം അധ്യായം ആറുപ്രകാരം ഏത് റൂട്ടും വിജ്ഞാപനം ചെയ്യുന്നതിനോ ഭേദഗതി വരുത്തുന്നതിനോ സംസ്ഥാനസർക്കാരിന് അധികാരമുണ്ട്. സ്വകാര്യമേഖലയെ പൂർണമായോ ഭാഗികമായോ ഒഴിവാക്കാം. ഇതു ചോദ്യംചെയ്യാൻ കഴിയാത്തതിനാല്‍ നടപടിക്രമം കൃത്യമല്ലെന്ന് പറഞ്ഞാണ് സ്വകാര്യബസുകാർ ഹൈക്കോടതിയെ സമീപിച്ചത്.

Hot Topics

Related Articles