കോട്ടയം കുടമാളൂർ പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനിടെ യുവാക്കൾ തമ്മിൽ സംഘർഷം; സാരമായി പരിക്കേറ്റ കുടമാളൂർ സ്വദേശിയായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം: കുടമാളൂർ പള്ളിയിലെ പെരുന്നാളിനിടെ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ കുടമാളൂർ സ്വദേശിയായ കൊച്ചുമോന് (24)സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് കോട്ടയം കുടമാളൂർ പള്ളിയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

Advertisements

മുൻവൈരാഗ്യത്തെ തുടർന്നാണ് യുവാക്കളുടെ സംഘങ്ങൾ പരസ്പരം ചേരി തിരിഞ്ഞ് ആക്രമണം നടത്തിയത്. പള്ളിയിലെ പരിസരത്ത് തമ്മിലടിച്ച യുവാക്കളുടെ സംഘങ്ങൾ കൊച്ചുമോനെ ക്രൂരമായി മർദിക്കുകയായിരുന്നു. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ഏറ്റുമുട്ടലിലും അക്രമത്തിലും കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയ്ക്കും കാലിനും കൈയ്ക്കും മർദനമേറ്റ യുവാവിന് രണ്ടു പല്ലുകളും നഷ്ടമായിട്ടുണ്ട്. ഇയാളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ മുഖത്തെ മുൻവരിയിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്. യുവാക്കളുടെ സംഘങ്ങൾ പരസ്പരം കമ്പിവടിയും മാരകായുധങ്ങളുമായാണ് ഏറ്റുമുട്ടിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കുടമാളൂർ പ്രദേശത്ത് സംഘർഷം രൂക്ഷമാകാതിരിക്കുന്നതിനായി പൊലീസ് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

Hot Topics

Related Articles