എൽ.ഡി.എഫ് സ്ഥാനാർത്ഥി സഭയുടെ നോമിനി; ജോജോസഫിനെ സഭയുടെ സ്ഥാനാർത്ഥിയാക്കിയ വിവാദം; കെ.സുധാകരനും പിന്നോട്ട്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന പ്രചരണം കോൺഗ്രസ് പ്രവർത്തകർ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേകാര്യം തന്നെയാണെന്നും സുധാകരൻ പറഞ്ഞു. കത്തോലിക്ക സഭയുടെ സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്ന് വരുത്തിതീർക്കാൻ സി പി എം ശ്രമിച്ചെന്നും ജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ വേണ്ടി സിപിഎം നടത്തുന്ന പ്രചാരണം മാത്രമാണിതെന്നും സുധാകരൻ ആരോപിച്ചു.

Advertisements

നേരത്തെ, ജോ ജോസഫിനെ നിശ്ചയിച്ചതിന് പിന്നിൽ കത്തോലിക്കാ സഭയ്ക്ക് പങ്കുണ്ടെന്ന വാദം രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സഭയെ വലിച്ചിഴച്ചത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ഞങ്ങൾ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. സി.പി.എമ്മാണ് സഭയുടെ സ്ഥാപനത്തെ, അതിന്റെ പശ്ചാത്തലത്തിൽ സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോബിന്റെ മുന്നിൽ സ്ഥാനാർത്ഥിയെ നിർത്തി പത്രസമ്മേളനം നടത്തിയത്. വൈദികനായ ഡയറക്ടറേയും കൂടെയിരുത്തി വാർത്താ സമ്മേളനം നടത്തിയ മന്ത്രിയാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത്. ഞങ്ങളല്ല – വി ഡി സതീശൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിസി ജോർജ് പറഞ്ഞു ഈ സ്ഥാനാർത്ഥി എന്റെ സ്വന്തം പയ്യനാണ്. വാ തുറന്നാൽ വിഷം മാത്രം വമിയ്ക്കുന്ന, തുപ്പുന്ന പിസി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് വരുന്ന ആളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.

Hot Topics

Related Articles