ലക്നൗ: യുവതിയെ കൊലപ്പെടുത്തി അഴുക്കു ചാലില്‍ തള്ളിയ കേസില്‍ രണ്ടു മാസത്തിന് ശേഷം വഴിത്തിരിവ്. ഉത്തര്‍പ്രദേശില്‍ പ്രിയ സിംഗ് (25) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അമിത് സുഗ്രീവ് സിംഗ് (28) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നെന്നും കല്യാണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഖൊരഗ്പൂര്‍ സ്വദേശിനിയായ പ്രിയയെ 2024 ഡിസംബര്‍ 27 നാണ് കാണാതായത്.
തുടര്‍ന്ന് ഡിസംബര്‍ 29 ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആദ്യം അന്വേഷണത്തില്‍ ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നടത്തിയ ഊര്‍ജിതമായ തിരച്ചില്‍ കൊലപാതകത്തിന്‍റെ ചുരുളഴിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തില്‍ പ്രിയ അമിതുമായി പ്രണയത്തിലായിരുന്നെന്നും ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. അമിതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രിയയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യണമെന്ന് പ്രിയ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും അമിത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അമിതിന്‍റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമിത് പ്രിയയെ കൊല്ലാന്‍ തീരുമാനിച്ചു.
ഡിസംബര്‍ 27 ന് രാത്രി 11 മണിയോടെ നൈറ്റ് ഡ്രൈവിന് പോകാം എന്ന് പറഞ്ഞ് പ്രിയയെ അമിത് വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയി. മഹാജൻ റോഡിലെ റോയല്‍ പാര്‍ക്ക് ഇന്‍റസ്ട്രിക്ക് സമീപത്തുള്ള ഒറ്റപ്പെട്ട വഴിയില്‍ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയും മൃതശരീരം അടുത്തുള്ള അഴുക്കു ചാലില്‍ വലിച്ചെറിയുകയും ചെയ്തു. കൃത്യം നടത്തിയതിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി പൊലീസിനെ വഴിതെറ്റിക്കുന്നതിനായി പ്രിയയുടെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ ഉപേക്ഷിച്ചു. നൈഗാവ് പൊലീസാണ് അമിതിനെ പിടികൂടിയത്.