മറിയപ്പള്ളി മുട്ടത്ത് ലോറി അപകടത്തിന്റെ കാരണം ഡ്രൈവർക്കുണ്ടായ ഹൃദയാഘാതം; ഡ്രൈവറുടെ മരണം സംഭവിച്ചത് വെള്ളത്തിൽ വീണ ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന ; ഡ്രൈവറുടെ ശ്വാസകോശത്തിൽ ചെളി കണ്ടെത്തി

കോട്ടയം : മറിയപ്പള്ളി പാറമടക്കുളത്തിൽ ലോറി മറിയാനിടയായ അപകടമുണ്ടായത് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്. ഡ്രൈവർ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡ്രൈവർ ക്കുടെയ ഹൃദയാഘാതത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ലോറി പാറമടക്കുളത്തിലേയ്ക്ക് മറിയുകയായിരുന്നു എന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സുചനകൾ. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറാണ് മരിച്ചത്.

Advertisements

അജികുമാറിന് ഹൃദയാഘാതം ഉണ്ടായതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. മരണം സംഭവിച്ചത് ശ്വാസകോശത്തിൽ ചളി കയറിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് , വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായ അജികുമാർ ലോറി വെള്ളത്തിൽ വീണ് ശേഷം മുങ്ങി മരിക്കുകയായിരുന്നു എന്ന സൂചനകളെ ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ അജികുമാർ വെള്ളത്തിൽ വീണപ്പോഴും ശ്വാസമെടുത്തിരുന്നു എന്നാണ് ശ്വാസകോശത്തിലുള്ള ചെളിയിൽ നിന്നും വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞത്. പതിനെട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ലോറി പുറത്ത് എടുത്തത്. മറിയപ്പള്ളിയിലെ വളം ഡിപ്പോയിൽ നിന്നുള്ള ലോഡുമായി ചേപ്പാടേയ്ക്കു പോകുകയായിരുന്നു ലോറി. തിരുവനന്തപുരം സ്വദേശിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇദ്ദേഹം തന്നെയാണ് ഓടിച്ചിരുന്നതും. പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയിൽ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു.

Hot Topics

Related Articles