എം.ജി സര്‍വകലാശാലയിലെ കൈക്കൂലി; ജീവനക്കാരി പിടിയിലായതിനു പിന്നാലെ നടപടിയുമായി സര്‍വകലാശാല; രണ്ടു പേരെ സ്ഥലം മാറ്റി; അന്വേഷണം പ്രഖ്യാപിച്ച് വി.സി

കോട്ടയം: എം.ജി സര്‍വകലാശാല അസിസ്റ്റന്റ് എല്‍സിയെ കൈക്കൂലിയുമായി പിടികൂടിയതിനു പിന്നാലെ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് സര്‍വകലാശാല. ഒരു സെഷന്‍ ഓഫീസറെയും, അസിസ്റ്റന്റ് രജിസ്റ്റാറേയും ആണ് മാറ്റിയത് സ്ഥലംമാറ്റിയത്. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് രണ്ടു പേരെയും സ്ഥലം മാറ്റിയതെന്നാണ് സൂചന. ടെക്നോളജി അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് സ്ഥാപിക്കുമെന്നു വി സി സാബു തോമസ് അറിയിച്ചു.

Advertisements

കൈക്കൂലിക്കേസില്‍ പിടിയിലായ എല്‍സിയുടെ നിയമനത്തില്‍ വീഴ്ചയില്ലന്നു പറഞ്ഞ അദ്ദേഹം, സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് എം.ജി സര്‍വകലാശാല വി.സി അറിയിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ശനിയാഴ്ചയാണ് പത്തനംതിട്ട സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല അസി.എല്‍സിയെ വിജിലന്‍സ് സംഘം പിടികൂടിയത്. മാര്‍ക്ക് ലിസ്റ്റിനും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി ഒന്നര ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലിവാങ്ങിയത്. ഇതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഇവരെ ഇന്ന് സര്‍വകലാശാലയില്‍ തെളിവെടുപ്പിനായി എത്തിച്ചിരുന്നു.

Hot Topics

Related Articles