കോട്ടയം മുക്കൂട്ടുതറയിലെ ജസ്നയുടെ തിരോധാനം : കേൾക്കുന്ന വാർത്തകൾ വ്യാജം ; ജസ്ന സിറിയയിൽ എന്ന വാർത്ത നിഷേധിച്ച് സിബിഐ

കൊച്ചി : കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌നയുടെ തിരോധാനത്തിൽ പുറത്ത് വരുന്ന വാർത്തകൾ നിഷേധിച്ച് സി.ബി.ഐ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജസ്ന മരിയ സിറിയയിൽ ആണെന്ന് വാർത്ത വ്യാജമെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. അത്തരം കണ്ടെത്തൽ ഒന്നും നടത്തിയിട്ടില്ല എന്നും സിബിഐ പറഞ്ഞു.

Advertisements

2018 മാര്‍ച്ച്‌ 22 ന് കാണാതായ ജെസ്‌ന മരിയ ജെയിംസിനായി കേരളക്കര ഇന്നും കാത്തിരിക്കുകയാണ്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാത്ത ഈ കേസിലാണ് ഇപ്പോള്‍ ഒരു നിര്‍ണായക കണ്ടെത്തല്‍ സി ബി ഐ നടത്തിയെന്ന രീതിയിൽ വാർത്ത പുറത്ത് വന്നത്. വെച്ചൂച്ചിറ കൊല്ലമുളയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് ഒരു ഇസ്‌ലാമിക രജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായി ഞായറാഴ്ച മുതൽ വാർത്ത പ്രചരിച്ചിരുന്നു.പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തിയത് തീവ്രവാദ ബന്ധമുള്ള എരുമേലി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി എന്നും റിപ്പോർട്ടുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടില്‍ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിന് സമീപം ജെസ്‌ന എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.ഇവിടെ നിന്നും ജസ്ന ശിവഗംഗ എന്ന സ്വകാര്യ ബസില്‍ കയറി. ഈ ബസില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തലും പുറത്ത് വന്നിരുന്നു.ബസില്‍ യാത്ര ചെയ്ത രണ്ടു പേരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്.മംഗലാപുരം, ചെന്നൈ, ഗോവ, പൂന എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചതെന്നായിരുന്നു വാർത്ത. ഈ വാർത്തകളെല്ലാം സി.ബി.ഐ വൃത്തങ്ങൾ ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ 2018 മാര്‍ച്ച്‌ 20നാണ് കാണാതായത്.രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്‌ന പിന്നെ മടങ്ങിയെത്തിയിട്ടില്ല.2018 മുതല്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാന്‍ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ സ്വയം ബോധിപ്പിക്കുകയായിരുന്നു.പിന്നാലെ കോടതി കേസ് സിബിഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.2021 ഫെബ്രുവരിയിലാണു കേസന്വേഷണം ഹൈക്കോടതി സിബി.ഐയെ ഏല്‍പ്പിച്ചത്.

നേരത്തെ പത്തനംതിട്ട എസ് പിയായിരുന്ന കെ ജി സൈമണും സമാന രീതിയില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തുവരെ എത്തിയെന്നും സൈമണ്‍ സൂചന നല്‍കിയിരുന്നു. ജെസ്ന എവിടെയുണ്ടെന്ന് അറിയാമെന്ന് ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരിയും പറഞ്ഞിരുന്നു.ചെന്നൈയിലെ ഒരു മതപഠന കേന്ദ്രത്തിലുള്ളതായായിരുന്നു ഇവരുടെ കണ്ടെത്തല്‍.അവിടെ നിന്ന് പുതിയ പേരിലും അഡ്രസ്സിലും എടുത്ത പാസ്‌പോര്‍ട്ടില്‍ ജെസ്‌ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്തിയതായാണ് ഇപ്പോള്‍ സിബിഐക്ക് ലഭിച്ചിരിക്കുന്ന സൂചനയെന്നായിരുന്നു വാർത്ത.

Hot Topics

Related Articles