കോട്ടയം നഗരമധ്യത്തിൽ കൊലപാതകം: മരണകാരണം തലയ്ക്കടിയേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവം : ജോമോന്റെ ഓട്ടോറിക്ഷ പിടിച്ചെടുത്തു; കൊലപാതകം നടന്ന സ്ഥലം മാറിമാറി പറഞ്ഞു പൊലീസിനെ ആശങ്കയിലാക്കി പ്രതി

കോട്ടയം : നഗരമധ്യത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കൊലപാതകം നടന്ന സ്ഥലം മാറിമാറി പറഞ്ഞു പൊലീസിന് ആശങ്കയിൽ ആക്കിയിരിക്കുകയാണ് പ്രതി. ഇതിനിടെ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മാരകമായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. തലയോട് പൊട്ടാതെ ഉള്ളിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരം.

Advertisements

കളക്ടറേറ്റിന് സമീപം കീഴുക്കുന്ന് ഉറുമ്പയത്ത് ഷാൻ ബാബു (19 ) വിനെയാണ് , ഗുണ്ടാ സംഘത്തലവൻ മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോൻ – 40 ) കമ്പിവടിക്കും കല്ലിനും അടിച്ച് കൊലപ്പെടുത്തിയത്. അർദ്ധരാത്രി വീട്ടിലെത്തിയ പ്രതി ഷാനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ ശേഷം ശേഷം കമ്പി വടിയും കല്ലും ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തലയിലും പുറത്തും മുഖത്തും ശരീരത്തിൽ എമ്പാടും മാരകമായ പരിക്കുകൾ ആണ് ഷാന് ഏറ്റിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധനയിൽ തന്നെ ക്രൂരമായ തന്നെ ക്രൂരമായ പീഡനത്തിന് ഷാൻ ഇരയായതായി വ്യക്തമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ഷാനെ തട്ടിക്കൊണ്ടുപോകാൻ പ്രതി ജോമോൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ജോമോനെ ചോദ്യം ചെയ്ത പൊലീസ് സംഘത്തിന് കൃത്യമായി വിവരങ്ങൾ ലഭിച്ചിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകിയത്. ഈ സാഹചര്യത്തിൽ വിശദമായി പൊലീസ് ഇയാളെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

ആദ്യം കോട്ടയം നഗരമധ്യത്തിലെ ശ്മശാനത്തിൽ കൊണ്ടു പോയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, പിന്നീട് സബ് ജയിലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലിട്ടാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. ഏറ്റവും ഒടുവിൽ മാങ്ങാനത്തെ പുരയിടത്തിൽ എത്തിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

Hot Topics

Related Articles