മുട്ടില്‍ മരംമുറി കേസ് ; എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാർ നയം ; അനന്തര നടപടികള്‍ വൈകില്ല ; മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ.മരത്തിന്റെ ഡിഎൻഎ പരിശോധനയില്‍ കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. മുറിച്ച മരം തന്നെയാണ് പിടിച്ചെടുത്തത് എന്ന് തെളിഞ്ഞു കഴിഞ്ഞു. സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ ടീം കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഉതകുന്ന കുറ്റപത്രമാവും നല്‍കുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്നും അനന്തര നടപടികള്‍ വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

കേസില്‍ ഭൂഉടമകളുടെ പേരില്‍ നല്‍കിയ 7 അപേക്ഷകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. മരം മുറിക്കാൻ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ചെറുകിട കര്‍ഷകരുടെ പേരില്‍ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയില്‍ വ്യക്തമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറുകിട കര്‍ഷകരുടെയും ആദിവാസികളുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. പ്രതികളുടേത് ഉള്‍പ്പെട്ട 65 ഉടമകളുടെ ഭൂമിയില്‍ നിന്ന് 104 മരങ്ങളാണ് മുറിച്ച്‌ കടത്തിയത്. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പടെയാണ് മുറിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും വളര്‍ന്നുവന്നതുമായ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച്‌ മാറ്റാൻ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ മറവിലായിരുന്നു മരംകൊള്ള.

കേസില്‍ പ്രതികളായ ആദിവാസികള്‍ ഉള്‍പ്പെടെ 28 പേരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 68 പ്രതികളുള്ള കേസിലെ എട്ട്‌ കര്‍ഷകരെയും 20 ആദിവാസികളെയുമാണ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്‌. ഇവരെ കബളിപ്പിച്ചാണ്‌ പ്രതികള്‍ അവരുടെ ഭൂമിയില്‍ നിന്നും മരം മുറിച്ചതെന്ന്‌ പരിശോധനയില്‍ വ്യക്തമായിരുന്നു.

Hot Topics

Related Articles