എം.വി ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയാക്കിയത് മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനോ..! രണ്ടാം ടേമിൽ എം.വി ഗോവിന്ദൻ നിയമസഭയിലേയ്ക്കു മത്സരിക്കാതിരിക്കാനുള്ള നീക്കമെന്നും സോഷ്യൽ മീഡിയ; എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനു പിന്നാലെയുള്ള ചർച്ചകൾ ഇങ്ങനെ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്കു എം.വി ഗോവിന്ദൻമാഷ് എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകം. എം.വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയത് മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിക്കാനാണെന്നാണ് ചില സൈബർ നിരീക്ഷകർ പറയുന്നത്. കോട്ടയം സ്വദേശിയും രാഷ്ട്രീയ നിരീക്ഷകനുമായ നിസാം സെയ്ദ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

Advertisements

നിസാം സെയ്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് –
ഗോവിന്ദൻ മാഷ് മന്ത്രിയായി തുടർന്നിരുന്നെങ്കിൽ സി പി എമ്മിന്റെ രണ്ട് ടേം മാനദണ്ഡം അനുസരിച്ച് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് സീറ്റ് നൽകേണ്ടി വന്നേനെ . ഈ മന്ത്രിസഭയിലെ രണ്ടാമൻ എന്ന നിലയിൽ ഇടതുപക്ഷമുന്നണിക്ക് വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്യേണ്ടി വരുമായിരുന്നു . ഇനിയിപ്പോൾ പാർട്ടി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തെ മത്സര രംഗത്തുനിന്നും മാറ്റിനിർത്താൻ എളുപ്പമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച മറ്റുള്ളവരെക്കാൾ മാഷിന് മുൻഗണന ലഭിക്കാൻ കാരണം അടുത്ത തെരെഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞു വരാൻ സാധ്യത ഉള്ള സാഹചര്യങ്ങളാണ് . മരുമകന്റെ കിരീടധാരണത്തിനുള്ള പാതകൾ സുഗമമാക്കുകയാണ് പരമമായ ലക്ഷ്യം . അതിന് വേണ്ടി ജാതി, പ്രാദേശിക സമവാക്യങ്ങൾ ഇപ്പോഴേ കൃത്യമാക്കി വെക്കണം . തടസ്സമാകാൻ സാധ്യത ഉള്ള ചിലരെ തൊഴിച്ച് മുകളിലേക്കും മറ്റ് ചിലരെ ചവിട്ടി താഴ്ത്തുകയും വേണം . ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല

എന്നാൽ, ഇതിനെതിരെ സിപിഎം അണികളിൽ നിന്നും സൈബർ പോരാളികളിൽ നിന്നും കടുത്ത വിമർശനവും ഉണ്ടായിട്ടുണ്ട്. സിപിഎമ്മിൽ മുഖ്യമന്ത്രിയേക്കാൾ ഉയരെയാണ് പാർട്ടി സെക്രട്ടറിയുടെ സ്ഥാനം എന്ന് ഇവർ വ്യക്തമാക്കുന്നു. എന്നാൽ, അടുത്ത ടേമിൽ ഏറ്റവും സീനിയറായ ആളായി മുഹമ്മദ് റിയാസ് തന്നെ വരുമെന്ന ചർച്ചകളും സജീവമാണ്. ഇനി മുഖ്യമന്ത്രി പിറണായി വിജയന്റെ അസാന്നിധ്യത്തിൽ ആർക്കാവും മുഖ്യമന്ത്രിയുടെ ചുമതല നൽകുക എന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് കേരളം ഉറ്റു നോക്കുന്നത്.

Hot Topics

Related Articles