ഹൃദയത്തിൽ കണ്ണീർ ചാലിച്ച് പന്തളത്ത് കാത്തു നിന്ന് ജനം; അർദ്ധരാത്രയിലും കേരളം കാത്തിരിക്കുന്നു ഉമ്മൻചാണ്ടിയ്ക്കായി; നിശ്ചയിച്ച സമയം കഴിഞ്ഞും ഇഴഞ്ഞു നീങ്ങി വിലാപയാത്ര

പന്തളം: പ്രിയ നേതാവിന് വിട നൽകാൻ അർദ്ധരാത്രിയിലും പന്തളത്ത് കാത്തു നിന്ന് ജനം. രാത്രി ഒരു മണിയ്ക്ക് ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം പന്തളത്ത് എത്തുമ്പോൾ, പതനായിരങ്ങളാണ് ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിന്നത്. നിശ്ചയിച്ച സമയത്തിൽ നിന്ന് ഏറെ വൈകി യാത്ര പന്തളത്ത് എത്തുമ്പോൾ കേരളത്തിൽ സമാനമില്ലാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് ഉമ്മൻചാണ്ടിയ്ക്കായി കാത്തു നിൽക്കുന്നത്.

Advertisements

ഇഴഞ്ഞു നീങ്ങിയെത്തുന്ന വാഹന വ്യൂഹത്തെ കാത്ത് റോഡിന്റെ ഇരുവശത്തും നൂറുകണക്കിന് ആളുകളാണ് ഉമ്മൻചാണ്ടിയെ കാത്തു നിൽക്കുന്നത്. ഇദ്ദേഹത്തിന്റെ ഭൗതിക ദേഹവുമായി എത്തുന്ന വാഹനത്തിൽ പുഷ്പ വൃഷ്ടി നടത്തിയാണ് ആളുകൾ സ്വീകരിക്കുന്നത്. രാത്രി ഒരു മണിയ്ക്കു പന്തളത്ത് എത്തിയ വാഹന വ്യൂഹം ഇന്ന് പുലർച്ചെ മാത്രമേ കോട്ടയത്ത് എത്തൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles