പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് ; ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല , ഇമ്രാൻ ഖാൻ്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാ‍ർട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ് രീഖ് ഇ ഇൻസാഫ്) 99 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ഇമ്രാന്‍ ഖാന്റെ പിടിഐയെ അധികാരത്തില്‍ നിന്നകറ്റാന്‍ പിപിപി (പാക്കിസ്ഥാൻ പീപ്പിള്‍സ് പാ‍ർട്ടി) – പിഎംഎല്‍എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ്) നീക്കം നടക്കുന്നുണ്ട്. നവാസ് ഷെരീഫും അസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച നടത്തി. 

Advertisements

തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നാണ് പിടിഐയുടെ ആരോപണം. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരുന്നില്ലെന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ആക്ഷേപമുയരുന്നുണ്ട്. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയില്‍ 71 സീറ്റുകളാണ് നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎല്‍എൻ ഇതുവരെ നേടിയത്. 53 സീറ്റുകള്‍ ബിലാവല്‍ ഭൂട്ടോയുടെ പിപിപിക്കും ലഭിച്ചു. 15 സീറ്റുകളില്‍ ഇനിയും ഫലം പുറത്തുവരാനുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ താൻ സഖ്യ സർക്കാർ ഉണ്ടാക്കുമെന്നാണ് മുൻ പ്രധാനമന്ത്രി കൂടിയായ നവാസ് ഷെരീഫിന്റെ അവകാശവാദം. വോട്ടെണ്ണിത്തീരും മുമ്ബേ തന്റെ പാർട്ടി വിജയിച്ചതായ വിചിത്രവാദം നവാസ് ഷെരീഫ് ഉയർത്തിയിരുന്നു. എന്നാല്‍ പിന്നീട്, മറ്റുള്ളവരുടെ പിന്തുണയില്ലാതെ തന്റെ പാർട്ടിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് നവാസ് ഷെരീഫ് സമ്മതിച്ചിരുന്നു. മാത്രമല്ല സഖ്യ സർക്കാരുണ്ടാക്കാൻ മറ്റ് പാർട്ടികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ പ്രതിസന്ധികള്‍ പരിഹരിക്കാൻ ഒരുമിച്ച്‌ നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബേനസീർ ഭീട്ടോയുടെ മകൻ ബിലാവല്‍ ഭൂട്ടോ-സർദാരി നയിക്കുന്ന പിപിപി പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകളും ഷെരീഫ് നല്‍കുന്നുണ്ട്.

99 സീറ്റുകളില്‍ വിജയിക്കാനായതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഇമ്രാൻ ഖാനും രംഗത്തെത്തി. പാകിസ്ഥാൻ ചരിത്രം കുറിച്ചെന്നും രാജ്യത്തെ ഒരുമിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിലവില്‍ ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ് ഇമ്രാൻ ഖാൻ. തുടരെ തുടരെ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റുവെന്ന കേസില്‍ നിലവില്‍ 14 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ. 

വോട്ടെണ്ണല്‍ വൈകുന്നതില്‍ അട്ടിമറി ആരോപിച്ച്‌ പിടിഐ തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സീറ്റുകളിലെ ഫലം പുറത്തുവന്നാലും ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല. അതിനാല്‍ തന്നെ ഇനി പിടിഐ-പിപിപി സഖ്യമാണോ? പിഎംഎല്‍എൻ-പിപിപി സഖ്യമാണോ പാകിസ്ഥാൻ ഭരിക്കുക എന്നതാണ് ഉറ്റുനോക്കുന്നത്. പാകിസ്ഥാൻ രാഷ്ട്രീയത്തില്‍ ബിലാവല്‍ ഭൂട്ടോയുടെ തീരുമാനം ഇനി നിർണ്ണായകമാകും.

Hot Topics

Related Articles