പാലായിലെ കേറ്ററിങ്ങ് സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം: അക്രമിസംഘം പൊലീസിന്റെ പിടിയിൽ ; വീഡിയോ ഇവിടെ കാണാം

പാലാ : അർദ്ധരാത്രി കാറ്ററിംഗ് സ്ഥാപനത്തിൻറെ മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനം അടിച്ചുതകർത്തു രക്ഷപ്പെട്ട അക്രമിസംഘം പാലാ പൊലീസിന്റെ പിടിയിൽ. പാലാ കൊഴുവനാലിൽ കേറ്ററിംഗ് സ്ഥാപനത്തിന് മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനമാണ് രാത്രി ഒരു മണിയോടുകൂടി മാരകായുധങ്ങളുമായി മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഉള്ള ഇന്നോവയിൽ എത്തി അടിച്ചുതകർത്ത് കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അടൂർ കടമ്പാട് വിഷ്ണു ഭവൻ വിഷ്ണു ഭവൻ (29) , തൃക്കുന്നപ്പുഴ പതിയാങ്കര കല്ലന്റെ തറയിൽ അനന്ദു (21) , അടൂർ കടമ്പനാട് കാഞ്ഞിരവിള വടക്കേതിൽ ശ്യാം രാജ് (30) എന്നിവരെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Advertisements

വാഹന ഉടമയുടെയും പരിഭ്രാന്തിയിലായ നാട്ടുകാരുടെയും പരാതിപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസൻറെ നിർദ്ദേശപ്രകാരം പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ തോംസൺ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും കോട്ടയം സൈബർ സെല്ലിൻ്റെ സഹായത്തോടെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ഉള്ള സ്വകാര്യ കാർ പാർക്കിംഗിൽ നിന്നു കൊല്ലം അടൂർ സ്വദേശികളായപ്രതികളെയും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനവും പാലാ ഡി വൈ.എസ്.പി ഷാജുജോസിൻ്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെപി തോംസൺ പിടികൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവ ദിവസം വൈകിട്ട് വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു . ഇതിൽ പ്രകോപിതരായ പ്രതികൾ തൊടുപുഴയിൽ എത്തിയശേഷം ആസൂത്രിതമായി. തിരികെ അടൂരിലേക്ക് പോകുംവഴിയാണ് ആണ്ആക്രമം നടത്തിയത് . തുടർന്ന് വീണ്ടും പ്രതികൾ. പിറ്റേന്ന് രാവിലെ രാവിലെ തിരികെ തൊടുപുഴയിൽ എത്തുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ, സിപി ഓ മാരായ മഹേഷ്, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Hot Topics

Related Articles