പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചിട്ട സംഭവം: കയ്യിലിരുന്ന കത്തി പിടിച്ചു വാങ്ങിക്കുത്തി; മൃതദേഹം പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി ആളില്ലാത്ത സ്ഥലത്ത് കുഴിച്ചിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി

പാലക്കാട്: പാലക്കാട് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുമായി പ്രതി. മദ്യപാനത്തിനിടെയാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ഫിറോസ് പൊലീസിന് മൊഴി നൽകി. പാലപ്പുറം മിലിട്ടറി പറമ്പിൽ ഡിസംബർ 17 നായിരുന്നു സംഭവം. തർക്കത്തിനിടെ ആഷിഖ് തന്നെ കുത്തി. ആ കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു.

Advertisements

തുടർന്ന് പെട്ടി ഓട്ടോയിൽ കയറ്റി ചിനക്കത്തൂർ അഴീക്കലപ്പറമ്ബിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പൊലീസിന് മൊഴി നൽകി. 2015ലെ മോഷണക്കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയാണ് ഫിറോസിന്റെ സുഹൃത്തായ ലക്കിടി സ്വദേശി ആഷിഖ്. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കൽപറമ്പിൽ നടത്തിയ തിരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്. 2021 ഡിസംബർ 17-ാം തീയതി മുതൽ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ യുവാവിനെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ലെന്നാണ് വിവരം. കണ്ടെത്തിയ മൃതദേഹം ആഷിഖിന്റേതാണെന്ന് പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Hot Topics

Related Articles