പാമ്പാടിയിലെ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകം; എല്ലാ പ്രതികളും കുറ്റക്കാരെന്നു കോടതി; ശിക്ഷ ഏപ്രിൽ ഏഴിന് വിധിക്കും

കോട്ടയം: പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിനെ കാമുകിയും ഗുണ്ടാ സംഘവും ചേർന്ന് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ സംഭവത്തിൽ പ്രതികളെല്ലാവരും കുറ്റക്കാരെന്നു കോടതി. കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി വി.ബി സുജയമ്മയാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ഏപ്രിൽ ഏഴിന് വിധിക്കുമെന്നും കോടതി അറിയിച്ചു.

Advertisements

2013 നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ലെനീഷിന്റെ കാമുകിയും എസ്.എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്സിങ്ങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തിയതായാണ് കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോന്റെ (24)ന്റെ സഹായത്തോടെ ഇയാളുടെ ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. പാമ്പാടി കുന്നേൽപ്പാലത്തിനു സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സംഘം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു കോടതിയിൽ ഹാജരായി.

Hot Topics

Related Articles