വിവാഹ തലേന്ന് പാറ ക്വാറിക്ക് സമീപത്തുനിന്ന് സെൽഫി എടുത്തു; പ്രതിശ്രുത വധു വെള്ളത്തിൽ വീണു: രക്ഷിക്കാൻ ചാടിയ പ്രതിശ്രുത വരനും പരുക്ക് : വിവാഹം മാറ്റിവെച്ചു : സംഭവം കൊല്ലത്ത്

കൊല്ലം: വിവാഹ തലേന്ന് സെൽഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധുവിനും വരനും പാറക്വാറിയിൽ വീണു പരിക്കേറ്റു. പരവൂർ കൂനയിൽ അശ്വതികൃഷ്ണയിൽ വിനു കൃഷ്ണൻ, കല്ലുവാതുക്കൽ ശ്രീരാമപുരം അറപ്പുരവീട്ടിൽ സാന്ദ്ര എസ്.കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. പാരിപ്പള്ളി വേളമാനൂർ കാട്ടുപുറം പാറക്വാറിയിലെ കുളത്തിൽ വ്യാഴാഴ്ച 11-നായിരുന്നു അപകടം.

Advertisements

സെൽഫിയെടുക്കുന്നതിനിടെ സാന്ദ്ര കാൽ വഴുതി ക്വാറിയിൽ പതിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ പോയിരുന്നു. തുടർന്നാണ് വേളമാനൂർ കാട്ടുപുറത്തെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെൽഫിയെടുക്കുന്നതിനിടെ സാന്ദ്ര കാൽ വഴുതി ക്വാറിയിൽ പതിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ പോയിരുന്നു. തുടർന്നാണ് വേളമാനൂർ കാട്ടുപുറത്തെത്തിയത്.

പാറ പൊട്ടിച്ച് 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. സാന്ദ്ര വീണതിനെത്തുടർന്ന് രക്ഷിക്കാനായി വിനു കൃഷ്ണൻ കൂടെച്ചാടി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണൻ രക്ഷിച്ച് പാറയിൽ പിടിച്ചുനിർത്തുകയായിരുന്നു. സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും വിവരമറിയിച്ചു. പാരിപ്പള്ളി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തുടർന്ന് പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തിൽ കുളത്തിലിറങ്ങി ചങ്ങാടത്തിൽ ഇരുവരെയും രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിശ്രുത വധൂവരന്മാർ പരിക്കേറ്റ് ആശുപത്രിയിലായതിനാൽ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കൾ അറിയിച്ചു.

Hot Topics

Related Articles