റെയിൽവേ പുറമ്പോക്കിൽ നിന്നും പൊളിച്ചു മാറ്റിയ മാരിയമ്മൻ കോവിൽ നഗരസഭയുടെ സ്ഥലത്ത് സ്ഥാപിക്കാൻ നീക്കം; ലക്ഷങ്ങൾ അക്കൗണ്ടിലുള്ളപ്പോൾ സ്ഥലം സൗജന്യമായി ഒപ്പിക്കാൻ ക്ഷേത്ര ഭരണസമിതിയുടെ ശ്രമം; കൂട്ട് നിന്ന് സിപിഎമ്മും ബിജെപിയും; പ്രതിഷേധം ശക്തം

കോട്ടയം: റെയിൽവേ വികസനത്തിന്റെ ഭാഗമായി റബർബോർഡ് മേൽപ്പാലത്തിനു സമീപത്തു നിന്നും പൊളിച്ചു മാറ്റിയ മാരിയമ്മൻ കോവിൽ മുള്ളങ്കുഴിയിൽ നഗരസഭ സ്ഥലത്ത് സ്ഥാപിക്കാൻ നീക്കം. നഗരസഭ സ്ഥലം സൗജന്യമായി ഏറ്റെടുത്ത് ഈ സ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പഴയ ക്ഷേത്രം പൊളിച്ചു മാറ്റിയ വകയിലുള്ള ലക്ഷങ്ങൾ അക്കൗണ്ടിലുള്ളപ്പോഴാണ് നഗരസഭ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ രഹസ്യ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Advertisements

കഴിഞ്ഞ വർഷമാണ് പാതഇരട്ടിപ്പിക്കലിന്റെ ഭാഗമായി മാരിയമ്മൻ കോവിൽ പൊളിച്ചു മാറ്റിയത്. ഈ കൊവിൽ പൊളിച്ചു മാറ്റിയത്. തുടർന്ന്, ഇതിന്റെ നഷ്ടപരിഹാരത്തുകയായ അറുപത് ലക്ഷത്തോളം രൂപ റെയിൽവേ ജില്ലാ കളക്ടറുടെ അക്കൗണ്ടിലേയ്ക്കു നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ക്ഷേത്രത്തിന് സൗജന്യമായി സ്ഥലം കണ്ടെത്താൻ ഭരണ സമിതി ശ്രമം നടത്തുകയായിരുന്നു. ഇതിന് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാരും, സിപിഎമ്മും ബിജെപിയും കൂട്ട് നിൽക്കുകയാണ് എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുള്ളങ്കുഴിയിൽ നഗരസഭ ഫ്‌ളാറ്റിനു സമീപത്ത് ക്ഷേത്രത്തിന്റെ ബോർഡ് അടക്കം സ്ഥാപിച്ച് ഈ സ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് അക്ഷരാർത്ഥത്തിൽ ക്രമക്കേടിനുള്ള തയ്യാറെടുപ്പാണ് എന്നാണ് ലഭിക്കുന്ന സൂചന. ക്ഷേത്രത്തിനായി സ്ഥലം വിലകൊടുത്തു വാങ്ങാതെ ഇത്തരത്തിൽ അനധികൃതമായി സ്ഥലം സമ്പാദിക്കാൻ നടത്തുന്ന നീക്കത്തിന് എതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Hot Topics

Related Articles