ഏറ്റുമാനൂരിൽ ആക്രി പെറുക്കി നടന്ന യുവതിയ്ക്കു പ്രസവ വേദന: ഓടിക്കയറിയത് കുടുംബാരോഗ്യ കേന്ദ്രത്തിൽ; സുഖ പ്രസവവുമായി അമ്മയും കുഞ്ഞും ആശുപത്രി വിട്ടു

കോട്ടയം: ആക്രി പെറുക്കി നടന്ന ഗർഭിണിയായ യുവതി പ്രസവവേദനയുമായി ഓടിക്കയറിയത് ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക്. വെള്ളിയാഴ്ച വൈകിട്ട് 5.45 നു ശേഷം ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണു ഗർഭിണിയായ യുവതി പ്രസവ വേദനയുമായി ഓടിക്കയറിയത്. 29 കാരിയായ മാളു ഭർത്താവ് സുബ്രഹ്മണ്യത്തിനൊപ്പം കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റുമാനൂരിലും പരിസര പ്രദേശത്തുമാണ് നടന്നിരുന്നത്.

Advertisements

ഏറ്റുമാനൂർ നഗരസഭയോടു ചേർന്നുള്ള മത്സ്യമാർക്കറ്റിലെ കടത്തിണ്ണകളിലാണ് ഇവർ കിടന്നുറങ്ങിയിരുന്നത്. ഗർഭിണിയായ ശേഷം ആദ്യമായി കഴിഞ്ഞ നാലു മാസത്തിനു മുൻപാണു ഇവർ ആശുപത്രിയിൽ എത്തിയിരുന്നു . അന്നു മുതൽ ആരോഗ്യ പ്രവർത്തകർ നിരന്തരം ആരോഗ്യ സ്ഥിതി തിരക്കുയും ചെയ്തിരുന്നു . എന്നാൽ പലപ്പോഴും ഇവർ തുടർ ചികിത്സക്കായി ആശുപത്രിയിൽ എത്തിയിരുന്നില്ല .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, വെള്ളിയാഴ്ച അപ്രതീക്ഷിതമായി വേദനയത്തുടർന്നുള്ള നിലവിളിയുമായി ഇവർ ആശുപത്രിയിലേയ്ക്കു ഓടിയെത്തുകയായിരുന്നു. തുടർന്നു, മാളു കാഷ്വൽറ്റിയിലേക്ക് ഓടിക്കയറി , ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹൗസ് സർജൻ ഡോ എ . ആനന്തകൃഷ്ണൻ , സ്റ്റാഫ് നഴ്‌സുമാരായ സിനി സി.നായർ , എൻ.പി. പ്രീതി നഴ്‌സിങ് അസിസ്റ്റന്റുമാരായ എം.കെ ജാൻ വി ആർ ഗിരിജ ആശുപത്രി സീനിയർ അറ്റൻഡർ സി.കെ. സി.കെ. സരസ്വതി എന്നിവർ ഓടിയെത്തി .

കാര്യം തിരക്കിയപ്പോൾ താൻ ഗർഭിണിയാണെന്നും പ്രസവ വേദന എടുക്കുന്നതായും ഇവർ നഴ്‌സ് സിനി സി . നായരോട് പറഞ്ഞു . എന്നാൽ പരിശോധനയിൽ മാളു പ്രസവത്തിനു തയാറെടുത്ത നിലയിലായിരുന്നു . ഉടൻ തന്നെ മറ്റ് ക്രമീകരണങ്ങൾ നടത്തുകയും മാളു ഒരു പെൺകുട്ടിക്കു ജന്മം നൽകുകയും ചെയ്തു . എന്നാൽ കുഞ്ഞിനു അനക്കം ഇല്ലായിരുന്നു . ഹൗസ് സർജൻ ഡോ.എ. ആനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണു കുഞ്ഞ് കരയാനും ശ്വാസം എടുക്കാനും തുടങ്ങിയത് . ഇതിനുശേഷം അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ശുശ്രൂഷ നൽകിയതിനു ശേഷം ഡോ : ആനന്തകൃഷ്ണനും , സി.കെ. സരസ്വതിയും ഓട്ടോറിക്ഷയിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു .

Hot Topics

Related Articles