ജിദ്ദ: സൗദിയിലെ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിൽ.പത്തു ദിവസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സങ്കീർണമായ ഘട്ടം കഴിഞ്ഞതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. അമ്ബലവയല്‍ സ്വദേശി അഖില്‍ അലക്സ്, നടവയല്‍ സ്വദേശി ടീന ബൈജു എന്നിവരാണ് ഏപ്രില്‍ നാലിനുണ്ടായ അപകടത്തില്‍ മരിച്ചത്.
വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങള്‍ കത്തിയതിനാല്‍ തിരിച്ചറിയലിന് വിശദമായ പരിശോധനകള്‍ വേണ്ടി വന്നു. അഖില്‍ സന്ദർശക വിസയില്‍ എത്തിയതായിരുന്നു. 3 സൗദി പൗരന്മാർ ഉള്‍പ്പടെ 5 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. യുകെയില്‍ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ അഖില്‍ അലക്സ് വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് ടീന ജോലി ചെയ്യുന്ന മദീനയിലെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ അല്‍ – ഉലയിലേക്ക് പോകുന്നതിനിടെയാണ് അപകടം. സൗദിയല്‍ നഴ്സായ ടീന ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.