കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം; മാപ്പ് പറഞ്ഞ് കണ്ടക്ടര്‍; നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ മാപ്പ് പറഞ്ഞ് കണ്ടക്ടര്‍ ജാഫര്‍. രാത്രി യാത്രയ്ക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സില്‍ തൃശൂരിനടത്ത് വെച്ചാണം സംഭവം നടന്നത്. കണ്ടക്ടറോട് പരാതി പറഞ്ഞിട്ട് ഒരു നടപടിയും എടുക്കാതായതോടെ അധ്യാപിക ഫേസ് ബുക്ക് ലൈവിലൂടെ ദുരനുഭവം വിവരിച്ചു. എന്നാല്‍ അതിക്രമം നടത്തിയ ആള്‍ മാപ്പ് പറയുകയും സീറ്റ് മാറി ഇരിക്കുകയും ചെയ്‌പ്പോള്‍ വിഷയം അവസാനിച്ചു എന്ന് കരുതിയാണ് ഇടപെടാണ്ടിരുന്നതെന്നാണ് കണ്ടക്ടര്‍ പറയുന്നത്.

Advertisements

അതേസമയം, ബസ് കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഖകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സ്വീകരിച്ച നിലപാടിനെ ശക്തമായി വിമര്‍ശിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്തെത്തി. കണ്ടക്ടര്‍ക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് എംഡിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles