അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ വാച്ചര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പളും അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിംഗിനിടെ

കട്ടപ്പന: ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാര്‍ ആണ് അറസ്റ്റിലായത്. പീഡന വിവരം പോലിസിനെ അറിയിക്കാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിനാണ് പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം, കേസിലെ പ്രധാന പ്രതിയായ രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പോത്താനിക്കാട് സ്വദേശിയാണ് ഇയാള്‍.

Advertisements

2020ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആ സമയത്ത് പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്‌കൂള്‍ വാച്ചറായ രാജേഷ് ബസില്‍ വച്ചും ഹോസ്റ്റലില്‍ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞു. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും ശ്രമിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഹൃത്ത് അറിയിച്ച പ്രകാരം പൊലീസെത്തി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. എല്ലാ കാര്യങ്ങളും പെണ്‍കുട്ടി തുറന്ന് പറഞ്ഞു. ഇതോടെ, ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് സംഘടന ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞാര്‍ പൊലീസ് അന്വേഷണം നടത്തുകയും രാജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നതിനാല്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസൊതുക്കാന്‍ പ്രതി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം നല്‍കിയതും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഇടപെടലുകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles