സ്പീഡും മോഡിഫിക്കേഷനുമായി ഇനി ചങ്ങനാശേരിയിൽ ഇരുചക്ര വാഹനങ്ങൾ ഇറക്കിയാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി.! അമിത വേഗക്കാർക്ക് പൂട്ടിടാൻ പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്ത്; നടപടി എസ്.ബി കോളേജിനു മുന്നിൽ മൂന്നു യുവാക്കൾ അപകടത്തിൽ മരിച്ചതിനു പിന്നാലെ

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്

കോട്ടയം: ചങ്ങനാശേരിയിൽ റോഡിനെ കുരുതിക്കളമാക്കി രണ്ടു യുവാക്കൾ മരിച്ചതിനു പിന്നാലെ ശക്തമായ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. അമിത വേഗത്തിൽ പായുന്ന ഇരുചക്ര വാഹനങ്ങളെ കണ്ടെത്താനും, ന്യൂജനറേഷൻ ബൈക്കുകൾ അമിത വേഗത്തിൽ പായുന്നതും, മോഡിഫിക്കേഷൻ നടത്തിയതും കണ്ടെത്തിയാൽ ബൈക്ക് ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കാനും, ബൈക്കിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ചങ്ങനാശേരി എസ്.ബി കോളേജിനു മുന്നിൽ ഡ്യൂക്ക് ബൈക്കും യമഹ ആർ എക്‌സ് ഹണ്ട്രഡും കൂട്ടിയിടിച്ചാണ് മൂന്നു യുവാക്കൾ മരിച്ചത്.

Advertisements

എസ്.ബി കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ചങ്ങനാശേരി പുഴവാത് ഹിദായത്ത് നഗറിൽ ഷാനവാസ് (28), വാഴപ്പള്ളി വാഴപ്പള്ളിയിൽ വീട്ടിൽ രുദ്രാക്ഷ് (20), വാഴപ്പള്ളി ഉള്ളാഹിയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ മോഡിഫിക്കേഷൻ നടത്തിയതാണ് എന്നു കണ്ടെത്തിയിരുന്നു. ഡ്യൂക്ക് ബൈക്കും, ഒപ്പമുണ്ടായിരുന്ന യമഹ ബൈക്കും മോഡിഫിക്കേഷൻ നടത്തിയാണ് റോഡിലിറക്കിയിരുന്നത്. ഇത് കൂടാതെ വാഹനങ്ങളുടെ അമിത വേഗവും അപകടത്തിനു കാരണമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തിലാണ് പൊലീസ് വാഹന പരിശോധന ശക്തമാക്കുന്നത്. ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ രാത്രിയിലും പകലും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്്. മോഡിഫിക്കേഷൻ നടത്തി അമിത വേഗത്തിൽ പായുന്ന ബൈക്കുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഇവ കസ്റ്റഡിയിൽ എടുക്കുന്നതിനും, ക്യാമറയിൽ നമ്പർ പതിഞ്ഞാൽ ഉടമസ്ഥന് നോട്ടീസ് അയക്കുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങനാശേരിയിലും പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചങ്ങനാശേരിയിൽ അമിത വേഗം തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം. തോമസ് അറിയിച്ചു.

Hot Topics

Related Articles