സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാവിനെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി നഗ്നവീഡിയോ പകർത്തി; വീഡിയോ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു; 21 കാരിയും ഭർത്താവെന്ന് പരിചയപ്പെടുത്തിയ ആളും അറസ്റ്റിൽ

കോഴിക്കോട്; സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്‌ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം പങ്കാളിക്കൊപ്പം യുവാവിനെ നഗ്‌നനാക്കി നിർത്തി വീഡിയോ പകർത്തിയ പൊക്കുന്ന് കുളങ്ങര പീടിക പാടിയേക്കൽ നജു മൻസിൽ ഫൈദജാസ്(30) ഇയാളുടെ പങ്കാളി മാനന്തവാട് വേമം ചീരക്കാട് വീട്ടിൽ എം ഷബാന (21) എന്നിവരാണ് പിടിയിലായത്.

Advertisements

സോഷ്യൽ മീഡിയ വഴി അടുപ്പത്തിലായ കാസർകോട് സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാത്രിയോടെ യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസിൽ ഇരിങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാൾ മുറിയിൽ എത്തിയതോടെ ഷബാനയുടെ ഭർത്താവ് എന്ന് അവകാശപ്പെട്ട് ഫൈജാസ് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഷബാനയും ഫൈജാസും ചേർന്ന് യുവാവിനെ മർദിക്കുകയും വിവസ്ത്രനാക്കിയ ശേഷം ഷബാനയ്ക്ക് ഒപ്പം നിർത്തി ഫൈജാസ് വീഡിയോ പകർത്തുകയുമായിരുന്നു. ശേഷം വിഡിയോ പരസ്യപ്പെടുത്താതിരിക്കാൻ പണം നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.

കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈൽ ഫോണും ഗൂഗിൾ പേ വഴി1500 രൂപയും തട്ടിയെടുത്തുവെന്ന് യുവാവ് പരാതിയിൽ പറയുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ ഫ്‌ലാറ്റിലെത്തിയ പൊലീസ് ഷബാനയെയും ഫൈജാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഫൈജാസ് നേരത്തെ തിരുവനന്തപുരത്ത് ആയുധം കൈവശം വെച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles