ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു ; നിരവധി വിദ്വേഷ മെയിലുകള്‍ എനിക്ക് ഇപ്പോഴും കിട്ടുന്നു ; മാർട്ടിൻ ഗുപ്റ്റിൽ

ന്യൂസ് ഡെസ്ക് : 2019ലെ ഏകദിന ലോകകപ്പില്‍ എം.എസ് ധോണി ഔട്ട് ആയത് ആരും മറക്കാനിടയില്ല. കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ ആയിരുന്നു അന്ന് ധോണിയുടെ വിക്കറ്റെടുത്തത്. ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ തന്നെ വെറുത്തുവെന്ന് അദ്ദേഹം പറയുന്നു. ഇതിന് ശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകള്‍ ഇപ്പോഴും കിട്ടുന്നുണ്ടെന്നും ആ ത്രോ ഭാഗ്യം കൊണ്ട് വിക്കറ്റില്‍ കൊണ്ടതാണെന്നും താരം പറഞ്ഞു. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഗപ്റ്റിലിന്റെ പ്രതികരണം.

Advertisements

‘ധോണിയുടെ ആ ഷോട്ട് കണ്ടയുടന്‍ ഞാന്‍ ബോളനിരികിലേക്കു ഓടിയെത്തി. അവിടെ നിന്നും സ്റ്റംപുകളിലേക്ക് എറിയുന്നതില്‍ കാര്യമില്ലെന്ന് എനിക്ക് അറിയമായിരുന്നു. പക്ഷെ ഞാന്‍ ഒന്നു ശ്രമിച്ചു നോക്കുകയായിരുന്നു. ഒന്നര സ്റ്റംപുകള്‍ മാത്രമേ എനിക്കു അവിടെ നിന്നും ഉന്നം വയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാഗ്യം കൊണ്ട് ആ ത്രോ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു. എന്നാല്‍ ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. നിരവധി വിദ്വേഷ മെയിലുകള്‍ എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു അത്. സെമി ഫൈനലിലെ പരാജയത്തിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്ത അദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം 2020 ആഗസ്റ്റില്‍ വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയ സംഭവം ആയിരുന്നു അത്.

Hot Topics

Related Articles