തലശേരി – മാഹി ബൈപാസില്‍ ടോള്‍ നിരക്ക് കൂട്ടി; ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 110 രൂപ; എതിർപ്പുമായി യാത്രക്കാർ രംഗത്ത്

കണ്ണൂർ: തലശേരി – മാഹി ബൈപാസില്‍ ടോള്‍ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച്‌ നല്‍കേണ്ടത് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങള്‍ ഉറപ്പിക്കും മുൻപ് തന്നെ ടോള്‍ പിരിക്കുന്നതില്‍ വിമർശനങ്ങളുയർന്നിരുന്നു. അതിന് പരിഹാരം കാണാതെയാണിപ്പോള്‍ ടോള്‍നിരക്ക് കൂട്ടിയത്.
പുതുക്കിയ ടോള്‍ നിരക്കനുസരിച്ച്‌ കാറുകള്‍ ഒരു വശത്തേക്ക് നല്‍കേണ്ടി വരിക 75 രൂപ. ഇരുഭാഗത്തേക്കുമായി നല്‍കേണ്ടത് 110 രൂപ. മുൻപ് ഈടാക്കിയിരുന്ന ടോള്‍ നിരക്ക് 65 രൂപയായിരുന്നു. നിലവില്‍ 10 രൂപയാണ് കൂട്ടിയത്. വാഹനങ്ങളുടെ പ്രതിമാസ നിരക്കും വർധിക്കും. അൻപത് യാത്രകള്‍ക്ക് 2195 രൂപയില്‍ നിന്ന് 2440 രൂപയാവും. എന്നും ഈ പാതയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു.

Advertisements

കുറഞ്ഞ ദൂരത്തിന് നല്‍കിപ്പോന്നത് കൂടുതല്‍ ടോളെന്ന പരാതി ആദ്യമേ ഉയർന്നിരുന്നു. ബൈപാസ് തുറന്ന് മൂന്ന് മാസം കഴിയുമ്ബോഴും ടോള്‍ ബൂത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമായിട്ടില്ല. ആറു വരിപ്പാത ടോള്‍ ബൂത്തിലെത്തുമ്പോള്‍ നാല് വരിയായി ചുരുങ്ങും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങള്‍ക്ക് കടന്ന് പോകാനാവട്ടെ പ്രത്യേക ഗേറ്റുകളുമില്ല. സർവീസ് റോഡുകളുടെ പണിയും പൂർത്തിയായിട്ടില്ല. ആകെ മൊത്തം ഇല്ലായ്മകള്‍. അതിന് പുറമേയാണിപ്പോള്‍ ടോള്‍ നിരക്ക് കൂട്ടല്‍. ടോള്‍ അധികൃതരുടെ വിശദീകരണമിങ്ങനെ- “സാധാരണ ഏപ്രില്‍ മാസങ്ങളിലാണ് ടോള്‍ നിരക്ക് കൂട്ടാറുള്ളത്. ഇത്തവണ ഇലക്ഷൻ വന്നതുകൊണ്ടാണ് വൈകിയത്. നേരത്തെ സർക്കുലർ വന്നിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ടോള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത്”. കാത്തിരുന്ന് കിട്ടിയ ബൈപാസ് യാത്രയില്‍ കീശ കാലിയാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

Hot Topics

Related Articles