കോട്ടയം തലയോലപ്പറമ്പിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ : പിടിയിലായത് വൈക്കം സ്വദേശി 

 തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ (26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ ജിത്തുരാജ്(30), വൈക്കപ്രയാർ അന്‍പതില്‍  വീട്ടിൽ അമൽ ഷാജി (26) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് സെപ്റ്റംബർ രണ്ടാം തീയതി  രാത്രി 8 മണിയോടുകൂടി വടയാർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പിൽ വച്ച്   ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോലപ്പറമ്പ് ടൗൺ ഭാഗത്ത് രാത്രി  സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയും,ഹെൽമെറ്റും, കമ്പി വടിയും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന്   കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇവരെ എറണാകുളത്തുനിന്ന് പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു കെ.ആർ, എസ്.ഐ ദീപു. റ്റി. ആർ, സി.പി.ഓ മാരായ ഗിരീഷ്, സജീവ് എൻ.എസ്, ഷിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles