ടൂറിസ്റ്റ് ബസ് ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങി ഉടമ; കോവിഡ് പ്രതിസന്ധിമൂലം മറ്റ് മാര്‍ഗമില്ല, നിരത്തിലിറങ്ങുമ്പോള്‍ പൊലീസ് പിരിവ്; പ്രതിസന്ധിയില്‍ പിടിവിട്ട് ടൂറിസ്റ്റ് ബസ് മേഖല

കൊച്ചി: ടൂറിസ്റ്റ് ബസ് ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങി ഉടമ. റോയല്‍ ട്രാവല്‍സ് ഉടമയായ റോയ്‌സണ്‍ ആണ് തന്റെ മൂന്ന് ബസുകള്‍ ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കാനൊരുങ്ങുന്നത്. ഒരു ബസിന് കിലോ 45 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Advertisements

വായ്പാ കുടിശിക കാരണം ഇരുപത് ബസുകളില്‍ പത്തെണ്ണം റോയ്‌സണ്‍ വിറ്റിരുന്നു. വായ്പ എടുത്തവര്‍ നിരന്തരമായി ബുദ്ധിമുട്ടിക്കുന്നതിനെ തുടര്‍ന്നാണ് മൂന്ന് ബസുകള്‍ വില്‍ക്കാനൊരുങ്ങുന്നത്. ഫിനാന്‍സുകാര്‍ക്കൊപ്പം ബസുമായി നിരത്തിലിറങ്ങുമ്പോള്‍ പൊലീസുകാരും പണപ്പിരിവ് നടത്തുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. അരി വാങ്ങാന്‍ ബസ് വില്‍ക്കേണ്ട ഗതികേടിലാണെന്നും റോയ്‌സണ്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് നിയന്ത്രണങ്ങള്‍ ടൂറിസ്റ്റ് മേഖലയിലെ ഉടമകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും തിരിച്ചടിയായിരുന്നു. മറ്റു മേഖലകള്‍ തിരിച്ചു വരവിന്റെ പാതയിലാണെങ്കിലും ടൂറിസ്റ്റു ബസുകള്‍ ഇപ്പോഴും കട്ടപ്പുറത്തു തന്നെയാണ്. പല ബസുടമകളും ജീവിക്കാന്‍ വേണ്ടി മറ്റ് ജോലികള്‍ ആശ്രയിച്ചു തുടങ്ങി. പരിപാലനം ഇല്ലാതെ വന്നതോടെ പല വാഹനങ്ങളും നാശത്തിന്റെ വഴിയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ മറ്റു തൊഴിലുകള്‍ തേടി പോയതും ഉടമകള്‍ക്കു തലവേദനയായി. വെറുതെ കിടന്നാലും പണച്ചെലവുള്ളതിനാല്‍ കിട്ടുന്ന വിലയ്ക്ക് വാഹനങ്ങള്‍ വിറ്റ് ഒഴിവാക്കാനുള്ള ബദ്ധപ്പാടിലാണ് പലരും.

Hot Topics

Related Articles