ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനായി ട്രെയിനിൽ യാത്ര ചെയ്ത കർണ്ണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; അസം സ്വദേശിയെ കോട്ടയം റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തു

കോട്ടയം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കർണ്ണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയായ അസം സ്വദേശിയെ കോട്ടയം റെയിൽവേ പൊലീസ് സംഘം പിടികൂടി. കേസിൽ അസം ഗുവഹാത്തി ഗോരൈമീർ മോർഗോൺ ജുലൈഗുവാൻ മിർജുൽ ഇസ്ലാമിനെ (25)യാണ് കോട്ടയം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 23 ന് ബാംഗ്ലൂർ തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായാണ് കർണ്ണാടക സ്വദേശിനിയായ വീട്ടമ്മ ട്രെയിനിൽ യാത്ര ചെയ്തത്. ഇവർ പോകുന്ന വഴിയിൽ പ്രതി ട്രെയിനിൽ വച്ച് ഇവരുടെ മൊബൈൽ മോഷ്ടിക്കുകയായിരുന്നു. യാത്രക്കാരുടെ പരാതിയെ തുടർന്ന് പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ സാം മാർട്ടിൻ, ഹരിജിത്ത്, ആർ.പി.എഫ് ഉദ്യോഗസ്ഥരായ സനല് ജി.കൃഷ്ണൻ, അനിൽ കെ.ബാബു എന്നിവർ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ അരമണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു. മൊബൈൽ ഫോൺ പ്രതിയിൽ നിന്നും കണ്ടെത്തുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles