ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ; കോട്ടയം റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി

കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ പ്രതിപിടിയിൽ. റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൊച്ചുവേളി ലോകമാന്യ തിലക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് ഈരാറ്റുപേട്ട അരുവിത്തുറ കുരുവിക്കാട്ടിൽ ചെല്ലൈദുരെ (65)യെ പിടികൂടിയത്.

Advertisements

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. റെയിൽവേ പ്ലാറ്റ്‌ഫോമിൽ അടക്കം പരിശോധന നടത്തുകയായിരുന്നു ആർ.പി.എഫും റെയിൽവേ പൊലീസും. ഈ സമയത്താണ് ഗുഡ്‌ഷെഡിനു സമീപത്ത് സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതോടെ ഇയാളുടെ ബാഗിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചുവേളി – ലോകമാന്യ തിലക് എക്‌സ്പ്രസിൽ മുംബൈയ്ക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ ബാഗ് മോഷണം പോയിരുന്നു. ഈ ബാഗും, ഇതിൽ സൂക്ഷിച്ചിരുന്ന 17000 രൂപ വില വരുന്ന സാംസങ് മൊബൈൽ ഫോണും പൊലീസ് സംഘം പരിശോധനയിൽ കണ്ടെത്തി. ഇത് കൂടാതെ ആപ്പിൾ ഐപാഡും, 2350 രൂപയും ബാഗിനുള്ളിലുണ്ടായിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയതെന്ന് പരാതി ഉയർന്ന ഒരു ലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐ ഫോണും ബാഗിൽ നിന്നും കണ്ടെത്തി.

റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫ്, ആർപിഎഫ് എസ്.ഐ എൻ.എസ് സന്തോഷ്, എ.എസ്.ഐ സന്തോഷ് കുമാർ, ക്രൈം ഇന്റലിജൻസ് എസ്.ഐ ഫിലിപ്പ് ജോൺ, കോൺസ്റ്റബിൾമാരായ വിനീഷ്‌കുമാർ, ഉദയകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ എസ്.എച്ച്.ഒ റെജി പി.ജോസഫ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles