പണം സ്വീകരിക്കാൻ യു.പി.ഐ പിൻ വേണ്ട! പുതിയ മോഡൽ സോഷ്യൽ മീഡിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റിലെ പണം കാലിയാകില്ല

തിരുവനന്തപുരം: വിവിധ ഓൺലൈൻ തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഷോപ്പിങ്ങിനും കടകളിലും മറ്റുമെല്ലാം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പേയ്‌മെൻറ് സാധാരണയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതുവഴി ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യവും കൂടുകയാണ്.

Advertisements

പണം നൽകാൻ എന്ന വ്യാജേന പേയ്മെന്റ് ലിങ്കുകൾ അയച്ച് അവയിൽ പിൻ നമ്ബർ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് തട്ടിപ്പുകാരുടെ പുതിയ രീതി. പണം സ്വീകരിക്കാനാണെന്ന് കരുതി പിൻ നമ്ബർ നൽകുമ്‌ബോഴേക്കും നമ്മുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ സ്വീകരിക്കാൻ അഞ്ച് മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ് പൊലീസ്. ഈ നിർദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ തട്ടിപ്പിൽ വീഴാതെ രക്ഷപ്പെടാനാകും.

നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല.
യു.പി.ഐ ഐ.ഡി പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ.
ആപ്പിന്റെ യു.പി.ഐ പിൻ പേജിൽ മാത്രമേ യു.പി.ഐ പിൻ ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും യു.പി.ഐ പിൻ ഷെയർ ചെയ്യരുത്.
പണം ഒടുക്കുന്നതിന് മാത്രം ക്യു.ആർ കോഡ് സ്‌കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് ക്യു.ആർ കോഡ് സ്‌കാൻ ചെയ്യേണ്ട ആവശ്യമില്ല.
ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്‌ക്രീൻ ഷെയറിങ് ആപ്പുകളോ എസ്.എം.എസ് ഫോർവെഡിങ് ആപ്പുകളോ മനസ്സിലാക്കാതെ ഡൗൺലോഡ് ചെയ്യരുത്. 
കോവിഡ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ക്കാണ് ചാകരയായത്. ഇടപാടുകളേറെയും ഓണ്‍ലൈനായതോടെ അറിഞ്ഞും അറിയാതെയും വന്‍ തുകയാണ് പലര്‍ക്കും നഷ്ടം. പാസ്വേഡുകള്‍ കൈമാറുന്നതും അജ്ഞാത അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതും അറിയാത്തവരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാമാണ് മിക്കവരെയും കെണിയിലാക്കുന്നത്. വ്യാജ ഇ-മെയില്‍ സൃഷ്ടിച്ചും ഒ.എല്‍.എക്സ് സൈറ്റിലെ പരസ്യത്തിന്‍റെ പേരിലും ഹണിട്രാപ്പിലൂടെയും ഓണ്‍ലൈന്‍ ലോട്ടറി, സിം ആക്ടിവേഷന്‍ എന്നിവയുടെ പേരിലുമെല്ലാം വന്‍ തട്ടിപ്പാണ് നടക്കുന്നത്. 

കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ ഗൃഹനാഥന്‍റെ അനുഭവം നോക്കാം: ഫേസ്ബുക്കില്‍ വിഡിയോസ് കാണവെ 'അജ്ഞാത സുന്ദരി' മെസഞ്ചര്‍ നഗ്നയായി ഇതേപോലെ കാണിക്കാനാവശ്യപ്പെട്ടു. 'ശൃംഗാര കോള്‍' അവസാനിച്ചപാടെ വന്നു യുവാവിന്‍റെ നഗ്നദൃശ്യങ്ങള്‍ മെസഞ്ചറില്‍. ഉടന്‍ ബാങ്ക് അക്കൗണ്ട് നമ്ബര്‍ നല്‍കുകയും പണം അയക്കാനാവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്നായി ഭീഷണി.

ഇതോടെ, ബംഗളൂരുവിലെ സുഹൃത്ത് വഴി 5000 രൂപ അയച്ചു. ഉത്തരേന്ത്യയിലുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നും ഹൈദരാബാദിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നുമാണ് തട്ടിപ്പിനിരയായ യുവാവ് പറയുന്നത്. വിഡിയോ കാളിനിടെ പ്രത്യേക ആപ്പുവഴി നഗ്നദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് ബ്ലാക്മെയിലിങ് ചെയ്യുകയാണ് ഇവരുടെ രീതി. നിരവധി പേര്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നുണ്ടെങ്കിലും മിക്കവരും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതും ഇവര്‍ക്ക് തുണയാവുകയാണ്.

സിം കാര്‍ഡ് ആക്ടിവേഷന്‍റെ പേരില്‍ ബി.എസ്.എന്‍.എല്ലിനെ മറയാക്കിയും തട്ടിപ്പ് നിരവധിയാണ്. കൊയിലാണ്ടിയിലെ അധ്യാപകന്‍ സിം വാങ്ങിയതോടെ മേല്‍വിലാസം ഉറപ്പാക്കാന്‍ ഫോണില്‍ വിളി വന്നു. പിന്നീട് സിം ആക്ടിവേറ്റാകാന്‍ ഈ നമ്ബറില്‍ വിളിക്കണമെന്ന് മെസേജ് വന്നു. നമ്ബറില്‍ വിളിച്ചതോടെ സാങ്കേതിക പ്രശ്നമുണ്ടെന്നും കിട്സ് സപ്പോര്‍ട്ട് ആപ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സ്ക്രീന്‍ ഷെയര്‍ ചെയ്യാനും നിര്‍ദേശിച്ചു. പത്തുരൂപ ഒരു അക്കൗണ്ടിലേക്ക് അയക്കുകകൂടി ചെയ്തതോടെ അക്കൗണ്ടില്‍നിന്നും പണം കുറയാന്‍ തുടങ്ങി. അക്കൗണ്ടിലുണ്ടായിരുന്ന 33,248 രൂപയില്‍ 33,000 രൂപയാണ് നഷ്ടമായത്. ഈ തട്ടിപ്പ് വ്യാപകമായതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്ന് ബി.എസ്.എന്‍.എല്‍ തന്നെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഫോണ്‍ നമ്ബര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ പത്തുരൂപ ട്രാന്‍സ്ഫര്‍ ചെയ്യാനാവശ്യപ്പെട്ട് തൊണ്ടയാട് ബൈപ്പാസിലെ വനിത ഡോക്ടറില്‍നിന്ന് ആറരലക്ഷം കവര്‍ന്നത് അടുത്തിടെ സൈബര്‍ പൊലീസ് തിരിച്ചുപിടിച്ചതാണ് ആശാവഹമായത്. എന്നാല്‍, ബാങ്കുകളുടെ കെ.വൈ.സിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഇപ്പോള്‍ കൂടിയിട്ടുണ്ട്. വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി 'പണം കടം'വാങ്ങുന്നതിനും നിരവധി പേരാണ് ഇരകളായത്.

ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. നസീറിന്‍റെയും ഐ.ഐ.എം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയുടെയും ഫോട്ടോ ഡി.പിയാക്കിവരെ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടു. മലയാളികളുടെ സഹായത്തോടെ ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിനു പിന്നില്‍. +91 7428453809 എന്ന നമ്ബര്‍ ഉപയോഗിച്ചാണ് ഇരുവരുടെയും പേരില്‍ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടത്. പൊലീസുകാരുടെ പേരിലും വ്യാജ അക്കൗണ്ടുകളുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലായ ആമസോണില്‍നിന്ന് 5,000 രൂപയുടെ അഞ്ച് ഗിഫ്റ്റ് കാര്‍ഡുകള്‍ 25,000 രൂപക്ക് വാങ്ങി [email protected] എന്ന വിലാസത്തിലേക്ക് അയക്കാനാവശ്യപ്പെട്ടും തട്ടിപ്പ് നടത്തുന്നുണ്ട്.

എറണാകുളത്തെ ജ്വല്ലറിയുടെ ഓണ്‍ലൈന്‍ മത്സരത്തില്‍ സമ്മാനം ലഭിച്ചെന്ന് പറഞ്ഞുള്ള തട്ടിപ്പിനും നിരവധി പേര്‍ ഇരകളായി. സമ്മാനം കിട്ടിയ സ്വര്‍ണ കമ്മല്‍ പോസ്റ്റ് ഓഫിസിലെത്തുമ്ബോള്‍ 1000 രൂപ അടച്ച്‌ വാങ്ങണമെന്നാവശ്യപ്പെടുന്നതിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തന്ത്രത്തില്‍ ചോദിച്ചാണ് തട്ടിപ്പ്.

മലയാളി സ്ത്രീയാണ് വിളിച്ചതെന്ന് ഇത്തരം കാള്‍ വന്ന പന്നിയങ്കര സ്വദേശി പറയുന്നു. വീട് വാടകക്ക് നല്‍കാനുണ്ടെന്ന് ഒ.എല്‍.എക്സില്‍ പരസ്യം നല്‍കിയതോടെ പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച്‌ തട്ടിപ്പ് നടത്തിയതും അടുത്ത കാലത്താണ്. കനകാലയ ബാങ്കിനടുത്തുള്ള വീട് ഇഷ്ടമായെന്ന് പറഞ്ഞ് ഇയാള്‍ ആര്‍മി ഓഫിസാണ് വീട്ടുവാടക അക്കൗണ്ടിലേക്കിടുക എന്നുപറഞ്ഞ് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കുകയും പരിശോധനക്ക് പത്തുരൂപ അയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പണമയച്ചതിനുപിന്നാലെ അക്കൗണ്ടില്‍നിന്ന് പതിനായിരം രൂപ നഷ്ടമായി. ഉടന്‍ സൈബര്‍ സെല്ലിലറിയിച്ച്‌ അക്കൗണ്ട് മരവിപ്പിച്ചതിനാലാണ് കൂടുതല്‍ പണം നഷ്ടമാകാതിരുന്നത്.

ഓണ്‍ലൈന്‍ ഗെയിമുകളുടെ മറവില്‍ ബാങ്ക് അക്കൗണ്ടിലെ പണം ചോര്‍ത്തുന്ന സംഭവങ്ങളും നിരവധിയാണ്. മക്കളുടെ ഓണ്‍ലൈന്‍ ഗെയിമിനിടെ കല്ലായി സ്വദേശിനിയായ മാതാവിന്‍റെ അക്കൗണ്ടില്‍ നിന്ന് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. പാസ്വേഡുകള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് അക്കൗണ്ടിലെ പണം നഷ്ടമായത്.

ഓണ്‍ലൈന്‍ സംവിധാനത്തിലെ ഒരു യൂസര്‍ നെയിമും പാസ്വേഡും ആര്‍ക്കും കൈമാറരുതെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഒരാളുടെ ഫേസ്ബുക്കിന്‍റെയോ ഓണ്‍ലൈന്‍ ഗെയിമിന്‍റെയോ ഇ-മെയിലിന്‍റെയോ പാസ്വേഡ് ലഭിച്ചാല്‍ ഗൂഗ്ള്‍ ഡ്രൈവിലെ ഫയലില്‍ സൂക്ഷിച്ച വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. മാത്രമല്ല ബാങ്ക് അക്കൗണ്ടിലെ പണവും അപഹരിക്കാനാവുമത്രെ.

Hot Topics

Related Articles