ഉത്തർപ്രദേശിൽ എട്ടുവയസുകാരന്റെ മൃതദേഹം കരിമ്പിൻ  തോട്ടത്തിൽ : ലൈംഗികാതിക്രമം എന്ന് സംശയം : പ്രായപൂർത്തിയാകാത്ത ആൾ പിടിയിൽ 

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരന്‍റെ മൃതദേഹം കരിമ്ബിൻ തോട്ടത്തില്‍ കണ്ടെത്തി. ലൈംഗികാതിക്രമത്തിന് ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  പൊലീസിന്‍റെ അനാസ്ഥയാണെന്നും കുട്ടിയെ കണ്ടെത്താൻ ഒരു ശ്രമവും നടത്തിയില്ലെന്നും കുട്ടിയുടെ പിതാവ് സുല്‍ഫിക്കര്‍ ആരോപിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍ വന്ന വിവരം അറിയിച്ചിട്ടും പൊലീസ് കേസ് രജിറ്റര്‍ ചെയ്യാൻ വൈകിയതായും അദ്ദേഹം പറഞ്ഞു. ഫോണ്‍ വന്ന് 36 മണിക്കൂറിന് ശേഷമാണ് കുട്ടുയുടെ മൃതദേഹം കണ്ടെത്തിയത്. വിളിച്ച ആളുടെ ശബ്ദം തിരിച്ചറിഞ്ഞാണ് പരാതി നല്‍കിയതെന്ന് കുട്ടിയുടെ കുടുംബം പറയുന്നു. 

Advertisements

അതേസമയം മോചനദ്രവ്യത്തിന്‍റെ കാര്യം പൊലീസ് നിഷേധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാണാതായതെന്നും വൈകുന്നേരമായിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.  കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചതിന് ശേഷം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് ഒ.പി സിങ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles