വൈക്കത്തഷ്ടമി : സുരക്ഷ ശക്തമാക്കി ജില്ലാ പോലീസ് : സുരക്ഷയ്ക്ക് 500 പൊലീസ് ഉദ്യോഗസ്ഥർ

കോട്ടയം :  വൈക്കത്തഷ്ടമിയോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ്  പോലീസ് ഒരുക്കിയിരിക്കുന്നതെന്ന്  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഇതിനായി വൈക്കം  എ.എസ്.പി യുടെ കീഴില്‍ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേയാണിത്. അഷ്ടമി ദർശനം, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക്  മുന്നോടിയായാണ് പോലീസിന്റെ മുൻകരുതൽ. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും,മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആളുകൾ കൂടുതലായി തങ്ങുന്ന ബീച്ചും, പരിസരപ്രദേശങ്ങളിലും പോലീസിന്റെ പ്രത്യേക പെട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്. വൈക്കത്തും പരിസരങ്ങളിലുമായി 40 ഓളം  സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും. ഇതോടനുബന്ധിച്ച് ബൈക്ക് പെട്രോളിങ്ങും, കൺട്രോൾ റൂം വാഹന പെട്രോളിങ്ങും  പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ അമ്പലവും,പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ വൈക്കം ടൗണിലും, ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുമായി പോലീസ് പ്രത്യേകം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങൾ മറ്റും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. പടിഞ്ഞാറേ നട ഒഴികെയുള്ള വാതിലിലൂടെ ഭക്തർക്ക് അകത്തേക്ക് പുറത്തേക്കും പ്രവേശിക്കാൻ കഴിയുന്നതിനാൽ  ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് വൈക്കവും പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും എസ്.പി പറഞ്ഞു.

Advertisements

Hot Topics

Related Articles