വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ഓഫിസിന്റെ രണ്ടാംനിലയിലേക്ക് നിര്‍ബന്ധിച്ച്‌ വരുത്തിച്ചു : റവന്യൂ വകുപ്പ് ജീവനക്കാരന് സസ്പെൻഷൻ  

മുംബൈ : വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ഓഫിസിന്റെ രണ്ടാംനിലയിലേക്ക് നിര്‍ബന്ധിച്ച്‌ വരുത്തിച്ചതിന് മാര്യേജ് ഓഫിസര്‍ക്ക് സസ്പെൻഷൻ. ഓഫിസര്‍ അരുണ്‍ ഗോഡേക്കറിനെയാണ് മഹാരാഷ്ട്ര റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിരാലി മോദിക്കാണ് ദുരനുഭവം നേരിട്ടത്. കെട്ടിടത്തിന് ലിഫ്റ്റ് ഇല്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് വിരാലി രണ്ടാംനിലയിലെത്തിയത്. സംഭവം അവര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചതോടെ വിവാദമാവുകയായിരുന്നു.

Advertisements

വിരാലി തന്റെ അവസ്ഥ വിവരിച്ചിട്ടും ഉദ്യോഗസ്ഥര്‍ താഴേക്ക് ഇറങ്ങിവരാൻ തയാറായില്ല. വീല്‍ചെയറില്‍ കഴിയുന്ന വ്യക്തിയാണ്. എന്നാല്‍ എന്നെ ഏറെ സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ എനിക്ക് അവകാശമില്ലേ? വളരെ കുത്തനെയുള്ള ഗോവണിയായിരുന്നു. ആ കോണിപ്പടികളില്‍ നിന്ന് താഴേക്ക് വീണിരുന്നെങ്കില്‍ എന്തായിരുന്നു എന്റെ അവസ്ഥ? ആര് ഉത്തരവാദിത്തം പറയുമായിരുന്നു?-എന്നാണ് വിരാലി ചോദിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിരാലിയോട് ക്ഷമാപണം നടത്തി. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കി. ഖോദേകറാണ് ഭിന്നശേഷിക്കാരിയായ യുവതി കെട്ടിടത്തിന്റെ രണ്ടാംനിലയിലേക്ക് വരണമെന്ന് വാശിപിടിച്ചതെന്ന് സംസ്ഥാന റവന്യൂവകുപ്പ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയാക്കാൻ താഴെ വരാൻ വിരാലി മോദിയുമായും അവരുടെ പ്രതിശ്രുത വരൻ ക്ഷിതിജ് നായകുമായും അടുപ്പമുള്ള ആളുകള്‍ ഗോഡേക്കറെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വരണമെന്ന് ഗോഡേക്കര്‍ നിര്‍ബന്ധിച്ചു.

Hot Topics

Related Articles