മുള്ളൻകുഴിയിലെ ക്ഷേത്ര വിവാദം: ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയ്‌ക്കെതിരെ വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികൾ; വാർത്ത അടിസ്ഥാന രഹിതം; ക്ഷേത്ര കമ്മിറ്റിയിൽ തർക്കങ്ങളില്ല; മറിച്ചുള്ള പ്രചാരണങ്ങൾ ദുഷ്ടശക്തികളുടേത്

കോട്ടയം: മുള്ളൻകുഴിയിൽ മാരിയമ്മൻ ക്ഷേത്ര വിവാദത്തിൽ വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികൾ. മുള്ളൻകുഴിയിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാതഇരട്ടിപ്പിക്കലിനായി ക്ഷേത്രം പൊളിച്ചു മാറ്റിയ വിവാദത്തിലാണ് ക്ഷേത്രം ഭാരവാഹികൾ വിശദീകരണവുമായി രംഗത്ത് എത്തിയത്. ക്ഷേത്രത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിലെ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ക്ഷേത്രം ഭാരവാഹികൾ വിശദീകരിക്കുന്നത്.

Advertisements

മുള്ളങ്കുഴിയിൽ നഗരസഭയുടെ സ്ഥലം കയ്യേറാൻ ശ്രമം നടക്കുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ശ്രീകാളീമദേവീ ക്ഷേത്ര പരിപാലന ട്രസ്റ്റ് അംഗങ്ങൾ വിശദീകരിക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകണമെന്നു സഭ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. സി.പി.എമ്മിന്റെയും ബിജെപിയുടെയും സഹായം ഒരു ഘട്ടത്തിൽ പോലും സഭയ്ക്കു ലഭിച്ചിട്ടില്ല. മുള്ളങ്കുഴിയിൽ ഫ്‌ളാറ്റിനു സമീപത്തു സ്ഥലം സൗജന്യമായി വിട്ടു നൽകണമെന്ന് സഭ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലന്നും ട്രസ്റ്റ് അംഗങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെ മുള്ളങ്കുഴിയിൽ റെയിൽവേ സ്റ്റേഷൻ റോഡിനു സമീപത്തു ഒന്നര സെന്റ് സ്ഥലം സഭ വാങ്ങിയിട്ടുണ്ട്. ഈ സ്ഥലം വാങ്ങിയിരിക്കുന്നത് ട്രസ്റ്റിന്റെ പേരിലാണ്. ട്രസ്റ്റ് അംഗങ്ങളുടെ പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള നടപടികൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ സ്ഥലം ഒരു വ്യക്തിയുടെ പേരിലാണ് എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ യാതൊരു അടിസ്ഥാനവുമില്ലെന്നു സഭ വിശദീകരിക്കുന്നു.

ഇത് കൂടാതെ സഭയ്ക്ക് സ്ഥലം വാങ്ങാൻ റെയിൽവേ അനുവദിച്ചു എന്നു പറയുന്ന ഫണ്ട് സംബന്ധിച്ചു തങ്ങൾക്ക് യാതൊരു വിവരവും ലഭ്യമല്ലെന്നു ട്രസ്റ്റ് അംഗങ്ങൾ പറയുന്നു. റബർ ബോർഡിനു സമീപത്തു നിന്നും പൊളിച്ചു മാറ്റിയ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം അടക്കമുള്ള രേഖകൾ സമർപ്പിയ്ക്കാൻ സാധിക്കാത്തതിനാൽ ഫണ്ട ലഭിക്കില്ലെന്നു തന്നെയാണ് ജില്ലാ ഭരണകൂടവും കളക്ടറും റെയിൽവേയും അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങൾക്ക് ഇത്തരം ഒരു ഫണ്ടിനെപ്പറ്റി അറിയില്ലെന്നും ട്രസ്റ്റ് അംഗങ്ങൾ വ്യക്തമാക്കുന്നു.

ട്രസ്റ്റിൽ ക്ഷേത്രം നിർമ്മാണത്തിന്റെ പേരിൽ വിള്ളലുണ്ടെന്ന വാർത്തയ്ക്ക് പിന്നിൽ ഒരു വിഭാഗം ദുഷ്ടശക്തികളാണ് എന്നു ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കുന്നു. ട്രസ്റ്റിൽ യാതൊരു വിധത്തിലുമുള്ള വിള്ളലുമില്ല. ട്രസ്റ്റ് അംഗങ്ങളിൽ ഒരാൾ പോലും വിഷയത്തിൽ എതിരഭിപ്രായം പറഞ്ഞിട്ടില്ലെന്നും സഭ അംഗങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനോടു വ്യക്തമാക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.