അത്യപൂർവ ബ്ളഡ് ഗ്രൂപ്പ് തേടി ഗതികെട്ട് തൃക്കൊടിത്താനം സ്വദേശിയുടെ ഫോൺ കോൾ പൊലീസിന് ; രക്തവുമായി എത്തിയത് തിരുവല്ല എസ്.ഐ : പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

കോട്ടയം: ‘സര്‍ മറ്റൊരു മാര്‍ഗവുമില്ല…ലോകം മൊത്തം ഞാന്‍ തപ്പി നടന്നു, സഹായിക്കണം. കഴിഞ്ഞ ദിവസം ഉച്ചയ‌്ക്ക് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനില്‍ ഒരു ഫോണ്‍ കോള്‍ എത്തി. തൃക്കൊടിത്താനം സ്വദേശിയായ അജിത്തിന്റേതായിരുന്നു ആ കോള്‍. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ ഭാര്യയ‌്ക്ക് വേണ്ടിയായിരുന്നു പൊലീസിന്റെ സഹായം അജിത്ത് തേടിയത്. യുവതിക്ക് ഉടനടി രക്തം ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചിട്ടും കിട്ടാത്തതിനാലാണ് പൊലീസിന്റെ സഹായം അജിത്ത് തേടിയത്. തുടര്‍ന്ന് നടന്നതെന്താണെന്ന് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

Advertisements

പൂര്‍ണരൂപം വായിക്കാം-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”മേയ് 16 നു രാവിലെയാണ് തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടനടി രക്തം സംഘടിപ്പിക്കണമെന്ന് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചു. അത്ര സുലഭമല്ലാത്ത ഒ നെഗറ്റീവ് ആയിരുന്നു യുവതിയുടെ ബ്ലഡ് ഗ്രൂപ്പ്. അടിയന്തിരമായി എത്തിച്ചതിനാല്‍ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല.

രാവിലെ ഒമ്ബത് മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് രക്തം അന്വേഷിച്ച്‌ ഭര്‍ത്താവ് അജിത്ത് ഉച്ചയ്ക്ക് 12 മണിവരെ പലയിടങ്ങളിലും അലഞ്ഞു. പലരെയും വിളിച്ചു. ഒരിടത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആകെ നിരാശനായി നിന്നപ്പോഴാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഒന്നു വിളിച്ചനോക്കാം എന്ന് തോന്നിയത്. ആരോ നല്‍കിയ നമ്ബരില്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ലൈനില്‍ കിട്ടിയത് തിരുവല്ല പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ സുനില്‍ കൃഷ്ണനെയാണ്. കാര്യം തിരക്കിയ ഇന്‍സ്‌പെക്ടറോട് അജിത്ത് വിവരം പറഞ്ഞു.

‘സര്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല…ലോകം മൊത്തം ഞാന്‍ തപ്പി നടന്നു…ഒ നെഗറ്റീവ് ആണ്… ഒരിടത്തും കിട്ടാനില്ല’. തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ ഫോണ്‍ കട്ട് ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന അജിത്തിന്റെ മുന്നിലേയ്ക്ക് പത്ത് മിനിറ്റിനുളളില്‍ തിരുവല്ല ഇന്‍സ്‌പെക്ടറുടെ പൊലീസ് വാഹനമെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ‘ഒ നെഗറ്റീവ് ആണ്, എവിടെയാ ബ്ലഡ് ബാങ്ക്….’

നിങ്ങള്‍ക്ക് അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്റെ പോല്‍ബ്ലഡ് സംവിധാനം ഉപയോഗിക്കാം. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ആപ്പിലൂടെ നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് പോല്‍ബ്ലഡ്. രക്തദാതാക്കളെയും രക്തം ആവശ്യമുളളവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ആയി പോല്‍ബ്ലഡ് പ്രവര്‍ത്തിക്കുന്നു. രക്തദാനത്തിനും നിങ്ങള്‍ തയ്യാറായാല്‍ മാത്രമേ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കാന്‍ കഴിയൂ എന്നതും വിനീതമായി ഓര്‍മിപ്പിക്കുന്നു.”

Hot Topics

Related Articles