പൾസർ ബൈക്കും ഓട്ടോറിക്ഷയും മോഷ്ടിച്ചു ; രണ്ടു വർഷം മുൻപ് നടന്ന മോഷണം തെളിഞ്ഞത് മോഷണം പോയ ഓട്ടോറിക്ഷയുടെ പിൻ സീറ്റ് മറ്റൊരു ഓട്ടോറിക്ഷയിൽ കണ്ടതോടെ; മോഷണ സംഘത്തെ കുടുക്കിയത് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ്റെ നിരീക്ഷണം 

കട്ടപ്പന: രണ്ടു വർഷം മുൻപ് മോഷണം പോയ പൾസർ ബൈക്കും ഓട്ടോറിക്ഷയും കണ്ടെത്തിയത് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ്റെ നിരീക്ഷണ തന്ത്രത്തിൽ. മോഷണം പോയ ഓട്ടോറിക്ഷയുടെ സീറ്റ് മറ്റൊരു ഓട്ടോറിക്ഷയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ സംഘം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികളെ പൊക്കി അകത്താക്കിയത്. മോഷണം നടത്തിയ പ്രതിയെയും, മോഷണ മുതൽ വാങ്ങിയവനെയും പൊലീസ് പൊക്കി അകത്താക്കി. 

Advertisements

കുമളി രണ്ടാം മൈൽ കോക്കാട്ട് കോളനി ഭാഗത്ത് താമസിക്കുന്ന അമ്മയാർ ഇല്ലം വീട്ടിൽ മണികണ്ഠൻ (മണി -23) , ഇയാളിൽ നിന്നും മോഷണ മുതൽ വാങ്ങിയ  കുമളി ടൗണിൽ ആക്രിക്കട നടത്തുന്ന വനിത ഇല്ലം വീട്ടിൽ  സുബ്രഹ്മണ്യൻ തങ്കരാജ് (38) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.   2021 മെയ് മാസം കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബജാജ് പ്ലാറ്റിന ബൈക്കും 2021 സെപ്റ്റംബറിൽ കട്ടപ്പന കൈരളിപടി ഭാഗത്തുനിന്നും ആപ്പേഓട്ടോറിക്ഷയും 2021 ഡിസംബർ മാസം കട്ടപ്പന വള്ളക്കടവ് ഭാഗത്ത് നിന്നും ആപ്പേ ഓട്ടോറിക്ഷകൾ മോഷണം പോയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ രണ്ടുവർഷം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷയുടെ പിൻ സീറ്റ് മറ്റൊരു ഓട്ടോറിക്ഷയിൽ പിടിപ്പിച്ചിരിക്കുന്ന  വിവരം കട്ടപ്പന ഡിവൈഎസ്സ് പി വി.എ നിഷാദ് മോന് ലഭിച്ചു. തുടർന്ന് ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണസംഘം  അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കട്ടപ്പനയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതി നമ്പർ പ്ലേറ്റ് അഴിച്ചു കളഞ്ഞ് കുറച്ചുദിവസം തന്റെ കയ്യിൽ വച്ചു.  അതിനുശേഷം തന്റെ വാഹനമാണെന്ന് വ്യാജേന വിൽപ്പന നടത്തുവാൻ വിവിധ ആക്രിക്കടകളിൽ സമീപിച്ചെങ്കിലും  അവർ രേഖകൾ ഇല്ലാത്ത വാഹനം എടുക്കാൻ വിസമ്മതിച്ചു. ഇതേ തുടർന്നു നിസ്സാര വിലയ്ക്ക് തങ്കരാജിന്റെ ആക്രികടയിൽ കൊടുക്കുകയാണുണ്ടായത്. 

അതിനുശേഷം മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കട്ടപ്പന വള്ളക്കടവ് ഭാഗത്ത് വന്ന് മറ്റൊരു ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടുപോയി തങ്കരാജിന് വിൽക്കുകയായിരുന്നു. ഓരോ ഓട്ടോറിക്ഷയ്ക്കും ഒന്നര ലക്ഷം രൂപ വില വീതം ലഭിക്കുമായിരുന്നത് ഓട്ടോ ഒന്നിന് 6000 രുപാ വിലയ്ക്കാണ് മണികണ്ഠൻ തങ്കരാജിന് കൊടുത്തത്. പ്രതികളെ കസ്റ്റഡിയിൽ  വാങ്ങി ഇതിലെ മോഷണം മുതലുകൾ വേറെ എവിടെയൊക്കെയാണ് നൽകിയിരിക്കുന്നത് എന്നും കൂടുതൽ കുറ്റകൃത്യങ്ങൾ  ഇവർ ചെയ്തിട്ടുണ്ടോ എന്നും കൂടുതൽ ആളുകൾ കുറ്റക്യത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതാണെന്നു കട്ടപ്പന ഡിവൈഎസ്പി  പറഞ്ഞു. അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി വി.എ  നിഷാദ്മോൻ, ഇൻസ്പെക്ടർ വിശാൽജോൺസൺ, എസ്ഐ I സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു കെ.എം, സിവിൽ പൊലീസ് ഓഫിസർമാരായ സുബിൻ പി.എസ്, വി.കെ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles