സാധാരണ ഓട്ടോക്കാരുടെ ഇരട്ടിക്കൂലി; ഇതര സംസ്ഥാന തൊഴിലാളികളെ കിട്ടിയാൽ പാതിവഴിയിൽ ഇറക്കിവിട്ട് ഇടിക്കും; കോട്ടയത്തെ കള്ളഓട്ടോക്കാരൻ കരാട്ടെ രാജുവിന്റെ ക്രൂരതകൾ ഓട്ടോഡ്രൈവർമാർക്കും നാണക്കേടാകുന്നു

കോട്ടയം: സാധാരണ ഓട്ടോഡ്രൈവർമാർ പത്തു രൂപ കൂലി വാങ്ങുന്ന ഓട്ടത്തിന് കരാട്ടേ രാജു 20 രൂപ വാങ്ങും. ചോദ്യം ചെയ്താൽ ഭീഷണിയും വിരട്ടുമുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ ഓട്ടം കിട്ടിയാൽ വിടില്ല, വിളിച്ചു കയറ്റിയ ശേഷം പാതിവഴിയിൽ ഇറക്കിവിട്ട് പണം വാങ്ങും. ചോദ്യം ചെയ്താൽ ഇടിച്ചോടിക്കും. കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്ന സാധാരണക്കാരായ ഓട്ടോഡ്രൈവർമാർക്ക് നാണക്കേടായി മാറിയിരിക്കുകയാണ് കരാട്ടേ രാജു എന്ന ഓട്ടോഡ്രൈവറുടെ വിളയാട്ടം. വയനാട്ടിൽ നിന്നെത്തിയ യുവതിയിൽ നിന്നും 450 രൂപ ആറു കിലോമീറ്റർ യാത്രയ്ക്കു വാങ്ങിയതായി കണ്ടെതത്തിയതോടെയാണ് കരാട്ടെ രാജുവിന്റെ വിളയാട്ടങ്ങൾ പുറത്തായത്.

Advertisements

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഇയാൾ സർവീസ് നടത്തുന്നത്. ഇവിടെ നിന്നും യാത്രക്കാരെ വിളിച്ചു കയറ്റി ഇയാൾ ഓട്ടം കൊണ്ടു പോകുന്നതെല്ലാം പരാതിയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴി ഗിരിദീപം സ്‌കൂൾ വരെ ഓട്ടം പോയതിന് നൂറ് രൂപയാണ് ഇയാൾ ഓട്ടോക്കൂലിയായി ഈടാക്കിയത്. ഇതു സംബന്ധിച്ചു ചോദ്യം ചെയ്തതോടെ ഭീഷണി മുഴക്കുന്ന സാഹചര്യം പോലും ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചുകൊണ്ടു പോയി മർദിക്കുന്നത്. എറണാകുളത്തിന് പോകുന്നതിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു കൊണ്ടു പോയ ശേഷം, പണം വാങ്ങി പാതിവഴിയിൽ ഇറക്കിവിട്ട ശേഷം മർദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഓട്ടോഡ്രൈവർ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ മൂലം സാധാരണക്കാരായ ആളുകളും ഓട്ടോഡ്രൈവർമാരും ഒരു പോലെ ബുദ്ധിമുട്ടുകയാണ്.

ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഓട്ടോഡ്രൈവർക്ക് എതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സാധാരണക്കാരെ പിഴിഞ്ഞെടുക്കുകയും, ഭീഷണി തുടരുകയും ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ വെല്ലുവിളിയായി മാറിയിട്ടുണ്ട്. പരാതിയില്ലാത്തതിനാൽ ഇയാൾക്കെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് പൊലീസും അധികൃതരും പറയുന്നത്. എന്നാൽ, ഇത്തരത്തിൽ നാട്ടുകാരെ കൊള്ളയടിക്കുന്ന ഓട്ടോഡ്രൈവറെ അഴിച്ചു വിടണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Hot Topics

Related Articles