തിരുവനന്തപുരം : ധനവകുപ്പിന് സപ്ലൈകോയോട് പന്തികെട്ട നയമെന്ന് എഐടിയുസി. സര്‍ക്കാര്‍ തരേണ്ട പണം തിരികെ തന്നാല്‍ മതി, സഹായമല്ല ചോദിക്കുന്നതെന്നും എഐടിയുസി സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി രാജു വിമര്‍ശിച്ചു.ശമ്പളം കിട്ടുമോ എന്ന സംശയത്തിലാണ് ജീവനക്കാര്‍. 1,525 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. എല്ലാ വകുപ്പിനും പണം നല്‍കുന്നുണ്ട്, സപ്ലൈകോ പൂട്ടണമെന്നാണോ ധനമന്ത്രിയുടെ ആഗ്രഹമെന്നും പി രാജു കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisements