രണ്ട് മാസം മുൻപ് കഞ്ചാവുമായി പിടിയിലായി : ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം : അസം സ്വദേശി ഒരു കിലോ കഞ്ചാവുമായി എക്സൈസിൻ്റെ പിടയിൽ 

കോട്ടയം : രണ്ട് മാസം മുൻപ് കഞ്ചാവുമായി പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ അസം സ്വദേശിയെ ഒരു കിലോ കഞ്ചാവുമായി എക്സൈസ് വീണ്ടും പിടികൂടി. അസം ധുബ്രി അലംഗഞ്ച് പാർട്ട് VII വില്ലേജിൽ, അലംഗഞ്ച് കരയിൽ, അർഫാൻ അലി മകൻ നൂർ ഇസ്ലാം ഷെയ്ക്കി ( 43 ) നെയാണ് ഏറ്റുമാനൂർ പേരൂരിൽ നിന്നും എക്സെസ് സംഘം പിടികൂടിയത്. ഏറ്റുമാനൂർ എക്സൈസ് റേഞ്ച്   പാർട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി  നടത്തിയ പരിശോധനയിലാണ് 1.140 കിലോഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ വി.ജെ റോയിയുടെ  നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് മാസങ്ങൾക്ക് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷന് പരിസരത്തു നിന്നും രണ്ട് കിലോയിൽ അധികം കഞ്ചാവുമായി ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. റെയ്‌ഡിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയ്, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,  എക്സൈസ് ഇന്റലിജൻസ് വിഭാഗം അസി എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ നന്ത്യാട്ട്, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പ്രിവന്റി ഓഫീസർ മാരായ എ.കൃഷ്ണകുമാർ, ടി.കെ

Advertisements

സജു, അജിത്ത് ടി സിവിൽ എക്സൈസ് ഓഫീസർമാരായ, വികാസ് എസ്, സനൽ എൻ എസ്, സതീഷ് ചന്ദ്ര, വനിത സിവിൽ എക്സൈസ് ഓഫീസർ സുമിതാ മോൾ പിസ്, എക്സൈസ് ഡ്രൈവർമാരായ അജയകുമാർ പി എസ്, വിനോദ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles