മുംബൈ: പിറന്നാള്‍ ദിനത്തില്‍ കേക്ക് കൊണ്ടുവരാൻ വൈകിയതിന് ഭാര്യയെയും മകനെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതി രാജേന്ദ്ര ഷിൻഡെയെ പോലീസ് അറസ്റ്റ് ചെയ്തു. കേക്ക് വൈകിയതിനെ തുടർന്ന് ഇവർ വഴക്കിടുകയും ഒടുവില്‍ ഭാര്യയെയും മകനെയും കത്തിക്ക് കുത്തുകയായിരുന്നു.
സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. മുംബൈയില്‍ നിന്ന് ലത്തൂരിലേക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. തന്റെ ജൻമദിനം ആഘോഷിക്കാനായി കേക്ക് വാങ്ങിവരാൻ രാജേന്ദ്ര ഷിൻഡെ ഭാര്യയോട് പറഞ്ഞു. മുംബൈയിലെ സകിനക ഭാഗത്താണ് ഇവരുടെ താമസം. എന്നാല്‍ കുറച്ച് താമസിച്ചാണ് കേക്കുമായി ഭാര്യ എത്തിയത്. ഇതില്‍ രാജേന്ദ്ര പ്രകോപിതനായി. തുടർന്ന് ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴക്കിനൊടുവില്‍ രാജേന്ദ്ര കറിക്കത്തി കൊണ്ട് യുവതിയുടെ കൈക്ക് കുത്തിപ്പരിക്കേല്‍പിച്ചു. തർക്കം പരിഹരിക്കാൻ ശ്രമിച്ച മകനും കുത്തേറ്റും. മകന്റെ വയറ്റിലും യുവതിയുടെ കൈക്കുമാണ് കുത്തേറ്റത്. തുടർന്ന് രാജേന്ദ്ര വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെട്ടു.
വിവരം ലഭിച്ചതനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ആണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. മകൻ ആശുപത്രിയില്‍ തുടരുകയാണ്. യുവതിയുടെ പരാതിയില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം തുടരുന്നതിനിടെ ലത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നു.