തൃക്കൊടിത്താനത്ത് പാറമടക്കുളത്തിൽ വീണ് മരിച്ചത് സഹോദരിമാരുടെ മക്കൾ; അമ്മമാരെ തനിച്ചാക്കി മടങ്ങിയത് മാടപ്പള്ളി മാങ്ങാനം സ്വദേശികളായ പിഞ്ചു കുട്ടികൾ; മരിച്ചത് പത്താം ക്ലാസ് ആറാം ക്ലാസ് വിദ്യാർത്ഥികൾ

ചങ്ങനാശ്ശേരി : രണ്ട് അമ്മമാരുടെ കണ്ണീർ കൂടി വീഴ്ത്തി മറ്റൊരു പാറമട ദുരന്തം കൂടി. തൃക്കൊടിത്താനത്ത് ഇന്ന് ഉച്ചയ്ക്ക് പാറമടക്കുളത്തിൽ വീണ് മരിച്ചത് സഹോദരിമാരുടെ മക്കൾ. തൃക്കൊടിത്താനം ചെമ്പുംപുറം പാറക്കുളത്തിലാണ് മാടപ്പള്ളി അഴകാത്തുപടി പന്നിക്കൊമ്പ് പുതുപ്പറമ്പ് വീട്ടിൽ പരേതനായ അനീഷ് – ആശ ദമ്പതികളുടെ മകൻ ആദർശ് (15 )ആശയുടെ സഹോദരി മാങ്ങാനം മാധവശേരി ആലീസിന്റെ മകൻ അഭിനവ് (11) എന്നിവരാണ് മരിച്ചത്. ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൡലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്.

Advertisements

ആദർശ് വല്യച്ഛൻ പാപ്പന്റെയും വല്യമ്മ അമ്മിണിയുടെയും കൂടെയാണ് താമസം. നാല് ദിവസം മുമ്പാണ് അഭിനവ് അഴകാത്തുപടിയിൽ എത്തിയത് ആദർശിന് പനി ആയിരുന്നതിനാൽ നാലുദിവസമായി സ്‌കൂളിലും പോയിരുന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദർശും അഭിനവും അടങ്ങുന്ന നാലംഗ സംഘം ചെമ്പും പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പാറക്കുളത്തിനു സമീപം എത്തിയത്.കുളത്തിൽ മീൻ നോക്കുന്നതിനിടെ അഭിനവ് കാൽവഴുതി പാറക്കുളത്തിൽ വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിനവിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ആദർശ് കുളത്തിലേക്ക് ചാടിയത്.ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് കൂടെയുള്ള മറ്റു രണ്ടു കുട്ടികൾ നിലവിളിച്ചു.ഇത് കേട്ട് സമീപവാസികൾ ഓടിയെത്തി. തൃക്കൊടിത്താനം പൊലീസിലും ചങ്ങനാശ്ശേരി ഫയർഫോഴ്‌സിലും വിവരമറിയിച്ചു.ഫയർഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ആദർശ് കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് മാങ്ങാനം ഹോളി ഫാമിലി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് .മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Hot Topics

Related Articles