സ്കൂൾ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വച്ച്‌ മോശമായി പെരുമാറി; കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അടിച്ചു തകര്‍ത്ത് അമ്മ

പത്തനംതിട്ട: സ്കൂള്‍ വിദ്യാർത്ഥിനിയായ മകളോട് ബസില്‍ വച്ച്‌ മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകർത്തു.പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെണ്‍കുട്ടിയുടെ അമ്മ അടിച്ചുതകർത്തത്. ബസില്‍ വെച്ച്‌ നേരിട്ട ദുരനുഭവം മകള്‍ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടർ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിൻ്റെ പാലം തകർന്ന രാധാകൃഷ്ണ പിള്ള. ഇയാള്‍ക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Advertisements

സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിനിയോടാണ് പ്രതി സ്വകാര്യ ബസില്‍ വച്ച്‌ അപമര്യാദയായി പെരുമാറിയത്. ബസിറങ്ങിയ ഉടൻ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതർക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ ഇവർ മർദ്ദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് എതിരെ കണ്ടക്ടറെ മർദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചതിന് കേസെടുക്കുമെന്നാണ് വിവരം.

Hot Topics

Related Articles