കോട്ടയം : യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി ഏതാണെന്ന് ആശയ തർക്കം സംസ്ഥാനതലത്തിൽ കൊടുമ്പിരി കൊണ്ടിരിക്കെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഫ്ളക്സ് വച്ച സിപിഐ നേതാവിനെ വിമർശിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. സിപിഐ നേതാവ് എ ബി കുന്നേപറമ്പിലിനെയാണ് സിപിഎം പുത്തനങ്ങാടി ബ്രാഞ്ച് സെക്രട്ടറി രതീഷ് താഴത്തങ്ങാടി ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
കഴിഞ്ഞദിവസമാണ് കോട്ടയം നഗരസഭയിൽ സിപിഐ നേതാവ് എബി പറമ്പിലിനെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതിനുപിന്നാലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിൽ എബിയെ അഭിനന്ദിച്ച് എഐവൈഎഫിന്റെ പേരിൽ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ചാണ് രതീഷ് താഴത്തങ്ങാടി രംഗത്തെത്തിയിരിക്കുന്നത്. ചിന്ത വാരികയിൽ സിപിഐയ്ക്കെതിരേ എഴുതിയ കുറിപ്പിന് മറുപടി പാർട്ടി നൽകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ച ദിവസം തന്നെ ഒരു ബ്രാഞ്ച് സെക്രട്ടറിയെ കുറുപ്പ് വന്നത് ഏറെ രസകരമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രതീഷ് താഴത്തങ്ങാടിയുടെ എഫ് ബി കുറിപ്പ് വായിക്കാം –
ഉളുപ്പ് !
കോട്ടയം നഗരത്തിൽ പലയിടത്തും ഇത്തരത്തിലുള്ള നൂറുകണക്കിന് ഫ്ലക്സുകൾ കാണാം ഒരു നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയത് ഇത്ര വലിയ സംഭവമാണോ. കോൺഗ്രസുകാർ പോലും കാണിക്കാത്തഒരു പരിപാടിയാണ് സിപിഐയുടെ പ്രതിനിധി കാണിക്കുന്നത് നൂറുകണക്കിന് ബോർഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. വാശിയേറിയ മത്സരം വല്ലതും നടന്ന് വിജയിച്ചത് ആയിരുന്നേൽ പോട്ടെ എന്ന് വെക്കാം ഇത് ഓരോ പാർട്ടിക്കും അഞ്ചുവർഷത്തേക്ക് വീതം വെച്ച്നൽകിയ സ്ഥാനമാണ്.
യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഞങ്ങൾ ആണ് എന്ന് ഊറ്റം കൊള്ളുന്ന സിപിഐ കാർ ഇതൊക്കെ ഒന്നു കാണേണ്ടതാണ് എഐവൈഎഫ് ചിങ്ങവനം മേഖലാ കമ്മറ്റിക്ക് ഏതായാലും പത്ത് അന്പത്തിനായിരം രൂപ മുടക്കി ഇങ്ങനെ ഒരു ബോർഡ് വെക്കാൻ ഉള്ള ശേഷി ഇല്ല എന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ട് അപ്പൊ എങ്ങനെ എബി സാർ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി എന്റെ പേര് എന്റെ തല എന്ന് ശ്രീനിവാസൻ പറയുന്നതുപോലെ ഉളുപ്പ് വേണം സർ ഉളുപ്പ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇത്തരക്കാരെ ഒരു നിമിഷം പോലും ആ പാർട്ടിയിൽ വച്ചു കൊണ്ടിരിക്കരുത് അതാണ് നാടിനും പാർട്ടിക്കും നല്ലത്