കുറവിലങ്ങാട് : പിതൃദോഷം അകറ്റാനും പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനും കനത്ത മഴയെത്യണവൽക്കരിച്ച് നൂറ് കണക്കിന് ഹൈന്ദവ വിശ്വാസികൾ ആണ് വാവുബലി ചടങ്ങിന് വിവിധ ക്ഷേത്രങ്ങളിൽ എത്തിയത്.
എള്ള്, ഉണക്കലരി, വെള്ളം, ദർഭപ്പുല്ല്, പൂക്കൾ എന്നിവയാണ് പൂജാദ്രവ്യങ്ങൾ. ക്ഷേത്രങ്ങൾക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിൽതർപ്പണം നടത്തുന്നതിനായി വെളുപ്പിനെ മുതൽ ഭക്തർ എത്തിയിരുന്നു. ഒരാളുടെ മൂന്ന് തലമുറയിലെ പിതൃക്കൾക്കാണ് തർപ്പണം ചെയ്യുന്നത് എന്നാണ് വിശ്വാസം പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ. 7 അമാവാസിയാണ് കർക്കടകത്തിലേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവൻമാർക്കും ഉള്ളതാണെന്നാണ് വിശ്വാസം. കളത്തൂർ അരുവിക്കൽ ക്ഷേത്രം ‘കാളികാവ് ബാലസുബ്രമണ്യ ക്ഷേത്രം ‘വയലാ ക്ഷേത്രം വേദഗിരി തുടങ്ങി
വിവിധ ക്ഷേത്രങ്ങളിൽ പിതൃകർമങ്ങൾ തുടങ്ങി. പുലർച്ചെ 5 മണി മുതൽ ബലിത്തറകളിൽ പിതൃകർമ്മങ്ങൾക്ക് തുടക്കമായി.