മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും; ആളുകളെ ഒഴിപ്പിച്ച് തുടങ്ങി; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീം കോടതി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴ് മണിക്ക് തുറക്കും. ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഉപ്പുതറ പെരിയാര്‍ തീരത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി. അറുപത് വയസ്സിന് മുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ആദ്യം ക്യാമ്പുകളിലേക്ക് മാറ്റുന്നത്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇടുക്കി സംഭരണിയില്‍ പ്രശ്‌നമുണ്ടാക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

Advertisements

പീരുമേട് താലൂക്കില്‍ മാത്രം 8 ക്യാമ്പുകള്‍ സജ്ജീകരിച്ചു. മഞ്ച്മല ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ രാവിലെ തന്നെ മാറ്റിപ്പാര്‍പ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയില്‍ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും നിലവിലുള്ള അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം കോടതിയെ അറിയിച്ചു.

കേരളത്തിന്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേല്‍നോട്ട സമിതിയുടെ തീരുമാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇന്നലെ അറിയിച്ചത്. സമിതിയില്‍ കേരളം എതിര്‍പ്പറിയിച്ചെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചിരുന്നു.

Hot Topics

Related Articles