പി.ജയരാജനില്ല ; ഒപ്പം നടന്ന സഖാക്കൾ ആരുമില്ല : ആരാധകരെയും സോഷ്യൽ മീഡിയ ഫോളോവർമാരെയും സാക്ഷിയാക്കി ആകാശ് തില്ലങ്കരിയുടെ വിവാഹം

കണ്ണൂർ: സോഷ്യൽ മീഡിയയിൽ വിവാദനായകനായ ആകാശ് തില്ലങ്കേരി ഇനി പുതു ജീവിതത്തിലേക്ക്. സിപിഎം സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധ കേസിലെ പ്രതിയുമായആകാശ് തില്ലങ്കേരി ഇന്ന് വിവാഹിതനായി. ഏച്ചൂർ സി.ആർ.ഓഡിറ്റോറിയത്തിൽ നിറഞ്ഞ ജനാവലിയെ സാക്ഷി നിർത്തിക്കൊണ്ട് പത്തരയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കണ്ണുർ വാരം സ്വദേശിനിയുംഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകനെയാണ് ആകാശ് ജീവിത സഖിയാക്കിയത്.

Advertisements

ആകാശ് സൈബറിടത്തിൽ വലതുപക്ഷ ആശയവാദികളോട് പടപൊരുതുകയും വധക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്ത സ്വന്തം പാർട്ടി നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ ആ കാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തു. ആ കാശിൻ്റെ ആരാധ്യ പുരുഷനായ പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വിവാഹത്തിൽ പങ്കെടുത്തില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയമാണ് ആകാശും അനുപമയും തമ്മിലുള്ള പ്രണയത്തിൽ കലാശിച്ചത്. നേരത്തെ പ്രതിശ്രുത വധുവുമൊന്നിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും ആകാശ് പുറത്തുവിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് സി.പി.എം ഇരുവരെയും തള്ളി പറയുകയും ഇവർ പാർട്ടിക്കും ഡി.വൈ.എഫ്.ഐ യ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു

Hot Topics

Related Articles