രാജ്യത്ത് വീണ്ടും കൊവിഡ് നാലാം തരംഗ സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം : ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നു തരംഗങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കര കയറുകയാണ് ജനങ്ങള്‍. ഇപ്പോഴിതാ, രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തിയതാണ് ഇത്തരം ഒരു ആശങ്കയ്ക്ക് കാരണം. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ കോവിഡ്-19 ജീനോം സീക്വന്‍സിങ് ശൃംഖലയായ INSACOG ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

Advertisements

പുതിയ വകഭേദത്തിലുള്ള രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിക്കാണ് ഒമിക്രോണിന്റെ ഉപ വകഭേദം ആദ്യം കണ്ടെത്തിയത്. രണ്ടാമത്തേത് ചെന്നൈയില്‍ നിന്നാണ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നുള്ള സാമ്ബിള്‍ ഒരു യുവതിയുടേതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണാഫ്രിക്കയില്‍ കോവിഡ്-19-ന്റെ അഞ്ചാമത്തെ തരംഗത്തിലേക്ക് നയിച്ച ഒമിക്രോണിന്റെ രണ്ട് ഉപ-വകഭേദങ്ങളില്‍ ഒന്നാണ് BA.4. ഒമിക്രോണിന്റെ BA.4, BA.5 ഉപ-വേരിയന്റുകളെ ‘ആശങ്കയുടെ വകഭേദങ്ങള്‍’ എന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രഖ്യാപിച്ചത്. ഇതിനോടകം, പല യൂറോപ്യന്‍ രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍, മൂന്നാം തരംഗത്തെ നയിച്ചത് BA.1, BA.2 എന്നീ ഉപ വകഭേദങ്ങളാണ്. ആഗോളതലത്തില്‍ നിന്നുള്ള ഡാറ്റയുടെ വിശകലനം അനുസരിച്ച്‌, കഴിഞ്ഞ 60 ദിവസങ്ങളിലായി ക്രമീകരിച്ച മൊത്തം സാമ്ബിളുകളുടെ 62 ശതമാനവും BA.2 ആണ്. BA.4, BA.5 വേരിയന്റുകളില്‍ മരണവര്‍ദ്ധനവ് കാര്യമായി ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ പോലും ഗുരുതരമായ രോഗം വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Hot Topics

Related Articles