ക്രീംബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് കോട്ടയത്ത് കട ഉടമയുടെ കൈ തല്ലിയൊടിച്ചു; ചൂടില്ലാത്ത ചായ വാങ്ങിക്കുടിച്ചതായി ആരോപിച്ച് 95 കാരനെയും ആക്രമിച്ചു; ആക്രണത്തിനു പിന്നിൽ ആറംഗ സംഘമെന്നു പൊലീസ്

കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് കോട്ടയത്ത് കടയുടയുടെ കട തല്ലിത്തകർത്തു. ആക്രമണത്തിൽ കട ഉടമയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. കോട്ടയം നഗരത്തിനു സമീപത്തായിരുന്നു അക്രമ സംഭവങ്ങളെന്നു പൊലീസ് പറഞ്ഞു. കട ഉടമ ശിവകുമാർ, ഭാര്യ കവിത , കാശിനാഥൻ, സിദ്ധി വിനായകൻ, കടയിൽ ചായ കുടിയ്ക്കാനെത്തിയ വേലായുധൻ (95)എന്നിവരെയാണ് അക്രമി സംഘം ആക്രമിച്ചത്. ആക്രമണത്തിനു പിന്നിൽ ആറംഗ സംഘമാണെന്നു കട ഉടമ ആരോപിച്ചു.

Advertisements

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ. റോഡരികിലെ കടയിൽ എത്തിയ അക്രമി സംഘം കടയിൽ കയറിയ ശേഷം അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ സമയം കടയിൽ ചായ കുടിക്കാൻ എത്തിയ വേലായുധനെ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. കട പൂർണമായും അടിച്ചു തകർത്ത അക്രമി സംഘത്തിനെതിരെ കട ഉടമ പൊലീസിൽ പരാതിയും നൽകി.

Hot Topics

Related Articles